പ്രചാരണം ചൂടുപിടിച്ചതോടെ സ്ഥാനാർഥികളുടെ കാർട്ടൂണുകൾക്ക് ഡിമാൻഡ് ഏറെ. കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷയും മൂവാറ്റുപുഴ പള്ളിച്ചിറങ്ങര കോട്ടേപറമ്പിൽ കെ.എം. ഹസനും ലൈവ് കാർട്ടൂണുകളുമായി രംഗത്തുണ്ട്. പ്രചാരണത്തിൽ വ്യത്യസ്തതയും പുതുമയും തേടുന്ന സ്ഥാനാർഥികളും പാർട്ടി നേതാക്കളും കാർട്ടൂൺ തന്ത്രം ഏറ്റെടുത്തിരിക്കുകയാണ്.
സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലുള്ള നിരവധി സ്ഥാനാർഥികൾക്ക് ബാദുഷ ഇതിനകം കാർട്ടൂണുകൾ തയാറാക്കി നൽകി. സമൂഹ മാധ്യമങ്ങളിൽ ഇത് തരംഗമായതോടെ നിരവധിപേരാണ് ബാദുഷയെ സമീപിക്കുന്നത്. എല്ലാവർക്കും വോട്ടർമാരുടെ മനസ്സിലേക്ക് കടന്നുചെല്ലുന്ന തരത്തിലുള്ള മികച്ച കാർട്ടൂണുകളാണ് ആവശ്യം.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരങ്ങൾക്കാണ് സ്ഥാനാർഥികൾ കാർട്ടൂൺ ഉപയോഗിക്കുന്നത്. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ലൈവ് വിഡിയോ കാർട്ടൂൺ സ്റ്റാറ്റസുകളായി പ്രചരിപ്പിക്കാൻ കഴിയും. അതാണ് ആവശ്യക്കാർ വർധിക്കാൻ കാരണം. എത്രപേർ കണ്ടെന്നതും സ്ഥാനാർഥികൾക്ക് മനസ്സിലാക്കാം. വികസന പ്രവർത്തനങ്ങൾ എളുപ്പത്തിൽ ജനങ്ങളുടെ ഹൃദയങ്ങളിലേക്കെത്തിക്കാനും പലരും കാർട്ടൂൺ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.