ബഷീർ അനുസ്മരണ പരിപാടിയിൽ സതീഷ് തോട്ടശ്ശേരി സംസാരിക്കുന്നു

ബഷീർ അനുസ്മരണം നടത്തി

ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി. കഥാകൃത്തും സമാജം സെക്രട്ടറിയുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രജീഷ് പി.കെ അധ്യക്ഷത വഹിച്ചു. കഥകൾ പറഞ്ഞു പറഞ്ഞ് മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ.

സ്വതസ്സിദ്ധമായ നർമ പ്രവണതയും അചുംബിതമായ ഭാവനയും വികാരാവിഷ്കാരത്തിന്റെ ചടുലതയുമാണ് ബഷീർ കൃതികളുടെ സവിശേഷതകൾ. സ്നേഹവും കരുണയും ഹാസവും അദ്ദേഹത്തിന്റെ കൃതികളിൽ അങ്ങോളമിങ്ങോളം ആധിപത്യം പുലർത്തുന്നു. ചെറിയ കൃതികളാണ് അദ്ദേഹം രചിച്ചിട്ടുള്ളതെങ്കിലും അവയിൽ നിറഞ്ഞിരിക്കുന്ന സാമൂഹിക ബോധത്തിന്റെ കരുത്തുകൊണ്ടും ആഖ്യാനകലയിലെ സ്വർണശോഭകൊണ്ടും അവ എന്നും മലയാള കഥകളുടെ മുന്നിൽതന്നെ നിൽക്കുന്നുവെന്നും സതീഷ് പറഞ്ഞു.

സ്വർണ ജിതിൻ, ഗോപിക നായർ, എം. ബിജു, തോമസ് ടി.ജെ എന്നിവർ അനുസ്മരണ ചർച്ചയിൽ പങ്കെടുത്തു. എം. പത്മനാഭൻ സ്വാഗതവും പി.കെ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Basheer memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.