മംഗളൂരു: കനത്ത മഴയിൽ പാതകൾ തകരുകയും ബലക്ഷയം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടക് ജില്ലയിൽ ഭാരം കയറ്റിയ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാത 275ലാണ് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണം.
പാതകൾ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്. 18,500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ മഴക്കാലം കഴിയും വരെ റോഡിൽ ഇറക്കരുത്. ബുള്ളറ്റ് ടാങ്കറുകൾ, കാർഗോ കണ്ടയ്നറുകൾ, മരം കയറ്റിയ ലോറികൾ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാണ്. നിയന്ത്രണം മറികടക്കുന്ന വാഹനങ്ങൾ തടഞ്ഞ് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തും. പാചകവാതകം, ഇന്ധനം, പാൽ വാഹനങ്ങൾ, സർക്കാർ, പൊതുഗതാഗത, സ്കൂൾ-കോളജ് വാഹനങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.