ബംഗളൂരു: കോറമംഗലയിലെ ഫോറം മാളിനടുത്തുള്ള നാലുനില കെട്ടിടത്തിലെ മഡ് പൈപ് കഫേ സ്ഥാപനത്തിൽ അഗ്നിബാധ. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കഫേയിലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകൾക്ക് തീപടർന്നതാണ് കാരണം. നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന കഫേയിലായിരുന്നു തീപിടിത്തം. രക്ഷപ്പെടാനായി ജനൽ തകർത്ത് താഴേക്കു ചാടിയ കഫേ ജീവനക്കാരന്റെ നില ഗുരുതരമാണ്.
ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഹുക്ക ബാറും പബും ഉൾക്കൊള്ളുന്നതാണ് മഡ്പൈപ് കഫേ. ഏഴ് യൂനിറ്റ് അഗ്നിശമനവിഭാഗം തീ നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിലും ഒന്നാം നിലയിലും കാർ ഷോറൂമാണ് പ്രവർത്തിച്ചിരുന്നത്. സ്ഫോടനം നടക്കുന്നതുപോലെ തീജ്വാലകൾ ഏറെ ഉയരത്തിൽ ഉണ്ടാവുകയും പുക പരക്കുകയും ചെയ്തു. കെട്ടിടത്തിൽ പ്രവർത്തിച്ച ജിംനേഷ്യത്തിന് കേടുപാടുണ്ടായി. തീപിടിച്ച സിലിണ്ടറുകളുടെ ഭാഗങ്ങൾ താഴെ വീണ് നിർത്തിയിട്ടിരുന്ന കാറുകൾക്കും കേടുപാടുണ്ടായി.
തീപിടിത്തത്തിൽ നിരവധി ബൈക്കുകളും കാറുകളും കത്തിനശിക്കുകയും ചെയ്തു. കഫേ ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റ് ആളപായമില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.