ബംഗളൂരു: ഐ.ടി നഗരമായ ബംഗളൂരുവിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളും ഭക്ഷണശാലകളും മുഴുവൻ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി തേടി ബൃഹദ് ബംഗളൂരു ഹോട്ടല്‍ അസോസിയഷന് നേതാക്കൾ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചര്‍ച്ച നടത്തി. പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും സുരക്ഷ സംവിധാനത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ബ്രാന്‍ഡ് ബംഗളൂരു എന്ന സംരംഭത്തെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ സാധിക്കുമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞതായി അസോസിയേഷന് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം 24,000 ഓളം ചെറുതും വലുതുമായ ഹോട്ടലുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ 10 ശതമാനം ഹോട്ടലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കും, ഓട്ടോ, ടാക്സി ഡ്രൈവര്‍മാർക്കും ഈ സംവിധാനം ഉപകാരപ്രദമാകും. അവര്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം. യോഗത്തില്‍ ഹോട്ടല്‍ മേഖലക്ക് വ്യവസായിക പദവി നല്കുന്ന കാര്യം പരിഗണിക്കണമെന്നും ട്രേഡ് ആന്‍ഡ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഒന്നിലധികം ലൈസന്‍സുകള്‍ക്ക് പകരം ലളിതമായ ഒരു ലൈസന്‍സിങ് പ്രക്രിയ പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷൻ ഉപമുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.