ബംഗളൂരു: 2019 ഏപ്രിൽ ഒന്നിനു മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) ഘടിപ്പിക്കാനുള്ള അവസാന സമയപരിധി ഞായറാഴ്ച അവസാനിക്കും.
തിങ്കളാഴ്ച മുതൽ രജിസ്ട്രേഷൻ പ്ലേറ്റ് മാറ്റാത്ത വാഹനങ്ങൾക്ക് 500 രൂപയും ആവർത്തിച്ചാൽ 1000 രൂപയും പിഴയീടാക്കും. തിങ്കളാഴ്ച മുതൽ ആർ.ടി.ഒയും ട്രാഫിക് പൊലീസും കർശന പരിശോധന നടത്തുമെന്ന് ഗതാഗത കമീഷണർ അറിയിച്ചു. രാജ്യത്തുടനീളം ഏകീകൃത നമ്പർ പ്ലേറ്റ് സംവിധാനം കൊണ്ടുവരാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ എച്ച്.എസ്.ആർ.പി പദ്ധതിക്ക് രൂപം നൽകിയത്.
വാഹനങ്ങളിൽ വ്യാജ നമ്പറുകൾ ഘടിപ്പിക്കുന്നത് തടയുക, സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളിലൂടെ ലക്ഷ്യമിടുന്നത്.
www.transport.karnataka.gov.in, www.siam.in എന്നിവയിൽ രജിസ്റ്റർചെയ്യുക. തുടർന്ന് നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നതിനായി വാഹനത്തിന്റെ കമ്പനി, സൗകര്യപ്രദമായ മേഖല, തീയതി, സമയം എന്നിവ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.