ബംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായ പൂക്കളമത്സരം ഇന്ദിരാനഗര്‍ ഫിഫ്ത്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 20ന് നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീളും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലുപ്പം 5x5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ.
ഒന്നാം സമ്മാനം 10,000 രൂപയും റോളിങ് ട്രോഫിയും രണ്ടാം സമ്മാനം 5000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 3000 രൂപയും ട്രോഫിയും അഞ്ചു ടീമുകള്‍ക്ക് 1500 രൂപയും ട്രോഫിയും നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ആഗസ്റ്റ് 15നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതുസംബന്ധിച്ച യോഗത്തില്‍ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്, അസി. സെക്രട്ടറി കെ. വിനേഷ്, കൾചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. രജിസ്ട്രേഷന് ബന്ധപ്പെടുക: 98800 66695, 98861 81771.
കേരള സമാജം പൂക്കളമത്സരം 20ന്
ബംഗളൂരു: സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി കേരള സമാജം ദൂരവാണിനഗർ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തും. ഇതിനു മുന്നോടിയായി സമാജം വിവിധ ഓണാഘോഷ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് എൻ.ആർ.ഐ ലേഔട്ടിലുള്ള ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ (സി.ബി.എസ്.ഇ) 3.30 മുതൽ ചെസ് മത്സരം നടക്കും. ആഗസ്റ്റ് 13ന് ഇതേ വേദിയിൽ രാവിലെ പത്തു മുതൽ ക്വിസ്, ലേഖനമെഴുത്ത്, വാർത്തവായന എന്നീ മത്സരങ്ങളും ഉണ്ടാകും.
ആഗസ്റ്റ് 19ന് വിജിനപുരയിലുള്ള ജൂബിലി സ്കൂളിൽ 3.30 മുതൽ മലയാളം കവിത ചൊല്ലൽ, ചലച്ചിത്ര ഗാനങ്ങൾ, സംഘഗാനം എന്നീ മത്സരങ്ങളും ആഗസ്റ്റ് 20ന് ഇതേ വേദിയിൽ രാവിലെ 10 മുതൽ പ്രച്ഛന്നവേഷം, ശാസ്ത്രീയ നൃത്തം, നാടോടിനൃത്തം, സംഘനൃത്തം, തിരുവാതിരക്കളി എന്നീ മത്സരങ്ങളും അരങ്ങേറും. ആഗസ്റ്റ് 26ന് എൻ.ആർ.ഐ ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ (സി.ബി.എസ്.ഇ) 3.30 മുതൽ, ചിത്രരചന മത്സരവും ആഗസ്റ്റ് 27ന് ഇതേ വേദിയിൽ രാവിലെ 10 മുതൽ പൂക്കള മത്സരവും സെപ്റ്റംബർ മൂന്നിന് ഇതേ സ്കൂൾ മൈതാനത്ത് കായികമത്സരങ്ങളും നടക്കും. ഫോൺ: 9986597770, 9986461474.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.