ബംഗളൂരു: ചാമരാജ് നഗറിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഹനൂര്‍ താലൂക്കിലെ പി.ജി പാളയയില്‍ പ്രഭു ലിംഗ സ്വാമി (55) ആണ് മരിച്ചത്. വനത്തില്‍ വിറക് ശേഖരിക്കാനായി എത്തിയ പ്രഭു ലിംഗ സ്വാമിയെയും മകനെയും കാട്ടാന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ പ്രഭു ലിംഗ സ്വാമി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മകൻ ഓടി രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുത്തു.
വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി നടപടികള്‍ സ്വീകരിക്കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു. വന്യജീവികളില്‍ നിന്നുള്ള രക്ഷക്കായി വനത്തിനു ചുറ്റും ബാരിക്കേഡുകള്‍ നിർമിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ 120 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആനകളുടെ നിരീക്ഷണത്തിനായി പ്രത്യേക ദൗത്യസേനയെ വിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.