മംഗളൂരു: കർണാടക വനിത ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൽകറുടെ കൂവെമ്പു നഗറിലെ വസതിയിൽനിന്ന് വെള്ളിയാഴ്ച വനം അധികൃതർ പുലിനഖം ഉപയോഗിച്ചുള്ള ലോക്കറ്റ് പിടിച്ചെടുത്തു.
വനം ഡെപ്യൂട്ടി കൺസർവേറ്റർ ശങ്കർ കല്ലോൽകറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത ലോക്കറ്റ് രാസപരിശോധനക്കയച്ചു. മന്ത്രിയുടെ മകൻ മൃളാൾ ഹെബ്ബാൽകർ ധരിക്കുന്ന ലോക്കറ്റാണിത്. പരിശോധനസമയം മന്ത്രി വീട്ടിൽ ഉണ്ടായിരുന്നു. വിവാഹ സമ്മാനമായി ലഭിച്ചതാണ് ലോക്കറ്റ് എന്ന് മന്ത്രി പറഞ്ഞു.
അത് പുലിനഖം ആണോ എന്ന് വനം അധികൃതർക്ക് പരിശോധിച്ച് തീരുമാനിക്കാം. കർണാടകയിൽ പുലിനഖം ലോക്കറ്റ് ചർച്ചക്കും നടപടികൾക്കും വഴിവെച്ച സാഹചര്യത്തിൽ മൃണാളിന്റെ ലോക്കറ്റ് അണിഞ്ഞ പടം വ്യാഴാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് വനം അധികൃതർ മന്ത്രി പുത്രന് നോട്ടീസ് നൽകി വീട് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.