ദക്ഷിണ കന്നട ബി.ജെ.പി എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ എം.പി ഓഫിസ് മംഗളൂരുവിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ട് ഉദ്ഘാടനംചെയ്യുന്നു
ബംഗളൂരു: നമ്മ മെട്രോ ഭൂഗർഭപാതയിലെ മജസ്റ്റിക് കെംപെഗൗഡ, സെൻട്രൽ കോളജ് സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷക്കായി ബി.എം.ആർ.സി.എൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ തുടങ്ങി. യാത്രക്കാർ മെട്രോ ട്രാക്കിലേക്ക് വീണ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. തിരക്കേറിയ രണ്ട് സ്റ്റേഷനുകളിലാണ് ഡോറുകൾ സ്ഥാപിക്കുന്നത്. പ്ലാറ്റ്ഫോമിൽ മെട്രോ ട്രെയിൻ എത്തുമ്പോൾതന്നെ സ്ക്രീൻഡോറുകളും തുറക്കും.
യാത്രക്കാർ ട്രെയിനിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ ഡോറുകൾ അടയും. രണ്ടാംഘട്ടത്തിൽ നിർമാണം പുരോഗമിക്കുന്ന കല്ലേന ആഗ്രഹാര - നാഗവാര പാതയിലെ 13 ഭൂഗർഭ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിക്കുന്ന സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ നേരത്തേ നടപടി ആരംഭിച്ചിരുന്നു. ഡിസംബറിൽ ട്രെയിൻ സർവിസ് ആരംഭിക്കുന്ന ആർവി റോഡ് - ബൊമ്മസന്ദ്ര പാതയിലെ കോനപ്പന ആഗ്രഹാര സ്റ്റേഷനിലും സ്ക്രീൻഡോർ സ്ഥാപിക്കുന്നുണ്ട്. ഇൻഫസിസിന്റെ സഹകരണത്തോടെയാണ് ഇ സ്റ്റേഷനുകൾ നിർമിക്കുന്നത്.
അപകടങ്ങൾ വർധിച്ചതോടെ മജസ്റ്റിക് കേംപെഗൗഡ ഇന്റർചേഞ്ച് സ്റ്റേഷനിലെ നാല് പ്ലാറ്റ്ഫോമുകളിലും സ്റ്റീൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് ഫലം കാണാതെ വന്നതോടെയാണ് സ്ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.