മംഗളൂരു: മുംബൈ സ്വദേശിയായ മണിപ്പാൽ എൻജിനീയറിങ് കോളജ് വിദ്യാർഥിയെ അപ്പാർട്മെന്റിൽ കയറി ആക്രമിച്ചതായി പരാതി.സംഭവത്തിൽ ആറുപേരെ മണിപ്പാൽ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർഥി അനുഷ് കുമാർ ശനിയാഴ്ച രാത്രിയാണ് അക്രമത്തിനിരയായത്. സംഭവത്തിൽ അലെവൂർ സ്വദേശി ഋഷിത് ഹെഗ്ഡെ (20), ഉൾത്തൂരിലെ ഗംഗൻ ഗണേഷ് (20), കാർക്കള ബൈലൂരിലെ കനിഷ്ക് ഹെഗ്ഡെ (20), ഉഡുപ്പിയിലെ വിദിത്ത് ഷെട്ടി (19), അമ്പലപ്പാടിയിലെ അങ്കിത് ഷെട്ടി (20), 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. മാരകമായി പരിക്കേറ്റ അനുഷ് കുമാർ ചികിത്സയിലാണ്. അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ എത്തിയപ്പോൾ അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും താമസക്കാർ നൽകിയ സൂചനകളും പിന്തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.