Representational Image
ബംഗളൂരു: ഏഴാം ക്ലാസ് വിദ്യാർഥിനി ഫ്ലാറ്റിന്റെ 29ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. ബംഗളൂരു സൗത്ത് ഈസ്റ്റ് മേഖലയിലെ ഹുളിമാവിലെ ബേഗൂർ റോഡിൽ പാർപ്പിടസമുച്ചയത്തിലാണ് സംഭവം.
കുട്ടി മാനസികസമ്മർദത്തിലായിരുന്നുവെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ചെന്നുനോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇയാൾ അപ്പാർട്മെന്റ് അസോസിയേഷനെ വിവരമറിയിച്ചു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പുലർച്ച 4.30ഓടെ കുട്ടി റൂമിന് പുറത്ത് നിൽക്കുന്നത് അമ്മ കണ്ടിരുന്നു. എന്താണിത്ര നേരത്തേ എഴുന്നേറ്റതെന്ന് ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും പറയാതെ പെൺകുട്ടി മുറിക്കകത്തേക്കു പോവുകയായിരുന്നു. പിന്നീടാണ് സംഭവം. ഏക മകളാണ്. കുട്ടിയുടെ പിതാവ് നേരത്തേ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. ആറു മാസം മുമ്പ് ജോലി ഒഴിവാക്കി സ്റ്റോക്ക് ട്രേഡിങ് നടത്തിവരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.