ബംഗളൂരു: വിവാഹിതനായ വിദ്യാർഥിയെയും സഹപാഠിയായ പെൺകുട്ടിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരുവിന് സമീപം താമസിക്കുന്ന ശ്രീകാന്ത് (25), സൗത്ത് ബംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന (20) എന്നിവരുടെ മൃതദേഹമാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കൾ വിവാഹത്തെ എതിർത്തതിലുള്ള നിരാശയാണത്രെ കാരണം.
ശ്രീകാന്ത് സ്വകാര്യ കോളജിൽ ബി.കോം വിദ്യാർഥിയാണ്. അഞ്ജന ഇതേ കോളജിലെ ബി.ബി.എ വിദ്യാർഥിനിയും. കോളജില്‍നിന്ന് അടുപ്പത്തിലായ ഇരുവരും വിവാഹം കഴിച്ച് ജീവിക്കാൻ തീരുമാനിച്ചു.
ശ്രീകാന്തിന്റെ വീട്ടുകാർ ആദ്യം വിവാഹത്തെ എതിർത്തിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതം മൂളി. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ വീടുവിട്ടിറങ്ങുകയും രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
വീട്ടില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പ് അഞ്ജന ആത്മഹത്യക്കുറിപ്പും എഴുതിവെച്ചിരുന്നു. ഓട്ടോറിക്ഷയില്‍ തടാകക്കരയിലെത്തിയ കമിതാക്കള്‍ ഇവിടെവെച്ച് വിഡിയോ ചിത്രീകരിച്ചിരുന്നു. തങ്ങള്‍ രണ്ടുപേരും മരിക്കാൻ പോവുകയാണെന്ന് പറഞ്ഞുള്ള വിഡിയോ ക്ലിപ് റെക്കോഡ് ചെയ്ത് ബന്ധുക്കള്‍ക്ക് അയക്കുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തടാകക്കരയിലേക്ക് പോയതാണെന്ന് വ്യക്തമായി. തുടർന്നാണ് അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും തടാകത്തില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
രണ്ടുവർഷം മുമ്പായിരുന്നു ശ്രീകാന്തിന്റെ വിവാഹം. കോളജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.