കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിനാഘോഷം എഴുത്തുകാരി ഡോ. കെ.പി. സുധീര ഉദ്ഘാടനം ചെയ്യുന്നു

സ്ത്രീകൾ ജീവിതം ജീവിച്ചു മരിക്കണം -ഡോ. കെ.പി. സുധീര

ബംഗളൂരു: സ്ത്രീ ഒരാൾക്ക് വേണ്ടി മരിച്ചു ജീവിക്കുകയല്ല മറിച്ച് ആയിരംപേർക്കു വേണ്ടി ജീവിച്ചു മരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരി ഡോ. കെ.പി. സുധീര അഭിപ്രായപ്പെട്ടു. സ്ത്രീകൾ ഈ കാലത്തും അവഗണനക്കും പീഡനങ്ങൾക്കും വിധേയരാകുന്നത് വിഷമകരമാണെന്ന് അവർ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം വനിത വിഭാഗം സംഘടിപ്പിച്ച വനിത ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കേരള സമാജം വനിതാ വിഭാഗം ചെയർപേഴ്സൺ കെ. റോസി അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, വനിതാ വിഭാഗം കൺവീനർ ഡോ. ലൈല രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർമാരായ ദിവ്യ മുരളി, രമ്യ ഹരികുമാർ, വൈസ് ചെയർപേഴ്സൻമാരായ സുധ വിനേഷ്, സീന മനോജ്, ജോയിന്റ് കൺവീനർമാരായ ഷൈമ രമേഷ്, അമൃത സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കലാ പരിപാടികളും അരങ്ങേറി.

Tags:    
News Summary - Women should live life and die -Dr. K.P. Sudheera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.