ന്യൂഡൽഹി: വിവാദ സിനിമ ‘നാനാക് ഷാ ഫകിർ’ 13ന് റിലീസ് ചെയ്യാൻ സുപ്രീംകോടതി അനുമതി. സിഖ് ഗുരു ഗുരുനാനാക് ദേവിെൻറ ജീവിതത്തെ ആധാരമാക്കിയെടുത്ത സിനിമയുടെ റിലീസിന് സിഖ് ഉന്നതാധികാര സമിതിയായ സിഖ് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് എസ്.ജി.പി.സിയെ കോടതി വിമർശിച്ചു.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയുടെ റിലീസ് തടയാൻ ഒരാൾക്കും അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ െബഞ്ച് ചൂണ്ടിക്കാട്ടി. പ്രദർശനം സമാധാനപരമായി നടക്കാൻവേണ്ടി സാഹചര്യമൊരുക്കാൻ സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നൽകി.
ചിത്രത്തിെൻറ നിർമാതാവും റിട്ട. നാവിക ഉദ്യോഗസ്ഥനുമായ എസ്. സിക്കയാണ് ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യെപ്പട്ട് കോടതിയെ സമീപിച്ചത്. മാർച്ച് 28ന് സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ, സിനിമ റിലീസ് ചെയ്യരുതെന്ന് എസ്.ജി.പി.സി 30ന് നിർമാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.