തനിക്കെതിരായ ലൈംഗികാരോപണക്കേസിൽ പുതിയ വിശദീകരണവുമായി ഓസ്കർ ജേതാവ് മോർഗൻ ഫ്രീമാൻ രംഗത്ത്. താൻ ഏതെങ്കിലും സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം സൃഷ്ടിച്ചില്ലെന്നും 80കാരനായ മോർഗൻ വിശദീകരിച്ചു.
വ്യാഴാഴ്ചയിലെ മാധ്യമ റിപ്പോർട്ടുകൾ കണ്ട് കണ്ണ് ചിമ്മുന്ന സമയം കൊണ്ട് ജീവിതത്തിലെ 80 വർഷങ്ങൾ നാശത്തിൻറെ വക്കിലാണെന്നറിഞ്ഞ് ഞാൻ തകർന്നു പോയി. പീഡനത്തിന് ഇരകളായവർ കേൾക്കണം. തമാശ പറഞ്ഞതിനെയോ അഭിനന്ദിച്ചതിനെയോ ലൈംഗിക പീഡനമായി കണക്കാക്കുന്നത് ശരിയല്ല^ ഫ്രീമാൻ വെള്ളിയാഴ്ച പുതിയ പ്രസ്താവനയിൽ അറിയിച്ചു.
അടുത്തിടെ എട്ട് സ്ത്രീകളാണ് മോർഗൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. സി.എൻ.എൻ ചാനലാണ് വാർത്ത പുറത്ത് വിട്ടത്. ഇതിന് പിന്നാലെ മോർഗൻ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.