നടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി പൾസർ സുനിയടക്കമുള്ള പ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്‍വറിനെ ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഘത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.സംഭവ ശേഷം പ്രതികള്‍ രണ്ടു സംഘങ്ങള്‍ ആയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. 

പ്രതികള്‍ കേരളത്തിൽ നിന്ന് പുറത്ത് പോയിട്ടില്ലെന്ന നിഗമനത്തില്‍ ഇവർ പോകാനിടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റിലായ വടിവാള്‍ സലീമിനെയും പ്രദീപിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. 

അതേസമയം, അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു. പള്‍സര്‍ സുനിയുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിവെക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നടിയെ തട്ടിക്കൊണ്ട് പോയത് ക്വട്ടേഷനാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കാറില്‍ അതിക്രമിച്ച കയറിയ അക്രമികള്‍ ക്വട്ടേഷനാണെന്ന് തന്നോട് പറഞ്ഞെന്ന് നടി പൊലീസിന് മൊഴി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. 


 

Tags:    
News Summary - actress attack case police take custody goon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.