ഭീഷണി; അനുരാഗ് കശ്യപ് ട്വിറ്ററിനോട് വിടപറഞ്ഞു

മുംബൈ: ‘നിങ്ങൾക്കു സന്തോഷവും വിജയവും ഉണ്ടാവട്ടെ. ട്വിറ്റർ അക്കൗണ്ട് ഇല്ലാതാക്കും മുമ്പുള്ള അവസാന ട്വീറ് റാണിത്. ഭയം കൂടാതെ എെൻറ മനസ്സിലുള്ളതു തുറന്നുപറയാൻ കഴിയാതിരിക്കുന്നതിലും ഭേദം, ഒന്നും പറയാതിരിക്കുകയാണ് . ഗുഡ് ബൈ...’ ഇതുപറഞ്ഞ് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് ട്വിറ്ററിനോട് വിടപറഞ്ഞു. ആൾക്കൂട്ടക്കൊലക്കെത ിരെ ചലച്ചിത്ര-സാംസ്കാരിക മേഖലയിലെ പ്രമുഖർ നൽകിയ ഹരജിയിൽ ഒപ്പിട്ടതോടെയാണ് അനുരാഗ് കശ്യപ് ഒരു വിഭാഗത്തിെൻറ നോട്ടപ്പുള്ളിയായത്.

‘മാതാപിതാക്കൾക്ക് നിരന്തരം ഫോൺകാളുകൾ, മകൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി. നിങ്ങൾക്കാണ് ഈ അനുഭവമെങ്കിൽ ആരും ഒന്നും സംസാരിക്കാൻ ഇഷ്ടപ്പെടില്ല. അതിനുപിന്നിലെ കാരണങ്ങളോ യുക്തിയോ ചോദിച്ചിട്ടു കാര്യമില്ല. കൊള്ളക്കാർ ഭരിക്കും, കവർച്ചയായിരിക്കും പുതിയ ജീവിതമാർഗം. ഈ പുതു ഇന്ത്യ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. അഭിനന്ദനങ്ങൾ.’

മോദി സർക്കാറിെൻറ വിമർശകനായിരുന്നു ബോളിവുഡിലെ പ്രശസ്ത സംവിധായകനായ കശ്യപ്. ആൾക്കൂട്ടക്കൊലക്കെതിരെ പ്രതിഷേധിച്ചതിന് പുറമെ കഴിഞ്ഞ ആഴ്ച ജമ്മു-കശ്മീർ വിഭജിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തപ്പോഴും വിമർശിച്ചിരുന്നു. കശ്യപിെൻറ മകളെ ബലാത്സംഗം ചെയ്യുമെന്ന ട്വിറ്റർ സന്ദേശം കഴിഞ്ഞ മേയിലാണ് ലഭിച്ചത്. ചൗകീദാർ രാംസംഘി എന്ന പേരിൽനിന്നായിരുന്നു ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കിയിരുന്നു.

Tags:    
News Summary - Anurag Kashyap quits Twitter, concerned over threats to family -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.