കരാറിലെ പിഴവ്: എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 43 കോടി നഷ്ടമെന്ന് സി.എ.ജി

ന്യൂഡല്‍ഹി: ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ വിവിധ കമ്പനികളുമായുണ്ടാക്കിയ കരാറിലെ അപാകതമൂലം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 43 കോടി രൂപ നഷ്ടം സംഭവിച്ചതായി കംട്രോളര്‍-ഓഡിറ്റ് ജനറല്‍ (സി.എ.ജി). ഡല്‍ഹി, മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സംയുക്ത സംരംഭങ്ങളിലെ പങ്കാളികൂടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഈ വിമാനത്താവളങ്ങളുടെ വരുമാനത്തില്‍നിന്ന് ഒരു പങ്ക് എയര്‍പോര്‍ട്ട് അതോറിറ്റിക്കും ലഭിക്കണമെന്നായിരുന്നു കരാര്‍.

2006 ഏപ്രിലിലാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്, മുംബൈ അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്നിവയുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓപറേഷന്‍, വികസനം, മാനേജുമെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട് കരാറുകളിലേര്‍പ്പെട്ടത്. ഈ കരാറിലെ വ്യവസ്ഥകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഓപറേഷന്‍സ്, മാനേജ്മെന്‍റ്, ഡെവലപ്മെന്‍റ് കരാറിലെ വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടുള്ളതായില്ളെന്നും അതുമൂലമാണ് നഷ്ടം സംഭവിച്ചതെന്നും പാര്‍ലമെന്‍റില്‍വെച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി കുറ്റപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.