ഭോപാൽ: മധ്യപ്രദേശിൽ ബജ്റംങ്ദൾ പ്രവർത്തകർ മുസ്ലിം കൗമാരക്കാരനെ ബോധം മറയുന്നതുവരെ മർദിച്ചു. ദലിത് പെൺകുട്ടിയോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് 15കാരനെ അക്രമികൾ മർദിച്ചത്. റെയ്സൻ ജില്ലയിലെ സലാമത്പൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മേഖലയിൽ സമുദായിക സംഘർഷത്തിന് ഈ സംഭവം കാരണമായതായും റിപ്പോർട്ടുണ്ട്.
അതേസമയം, പൊലീസ് കൗമാരക്കാരനെതിരെ ദലിതുകൾക്കെതിരെയുള്ള പീഡന നിരോധന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ, ആരോപണം കൗമാരക്കാരൻ നിഷേധിച്ചു. ബസ്സ്റ്റോപ്പിൽ പെൺകുട്ടിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ താൻ അക്രമിക്കപ്പെടുകയായിരുന്നു എന്ന് കൗമാരക്കാരൻ പറയുന്നു.
പൊലീസ് സാന്നിധ്യത്തിൽ അക്രമികൾ കൗമാരക്കാരനെ ബോധം മറയുന്നതുവരെ മർദിച്ചെന്നും ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും ദൃകസാക്ഷികൾ നൽകുന്ന വിവരം. 15കാരനെ നിലവിൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.