നാദാപുരം: പാറക്കുളത്തിൽ വീണു വിദ്യാർഥി മരിച്ചു. കച്ചേരി കുറുമാഞ്ഞി കിഴക്കയിൽ സന്തോഷ്-സുനിത ദമ്പതികളുടെ മകൻ അദ്വൈത് (14) ആണ് മരിച്ചത്. ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്ക്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് ആറംഗ വിദ്യാർഥിസംഘം എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാറക്കുളത്തിൽ എത്തിയത്.
ഒരാൾ പാറമടയിലെ കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ കൂടെ ഉണ്ടായിരുന്ന അദ്വൈത് ഇറങ്ങിയെങ്കിലും മുങ്ങിപ്പോയി. കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസിയായ യുവാവ് ഒരു കുട്ടിയെ രക്ഷിച്ച് കരക്കെത്തിച്ചു. ഇതിനിടെയാണ് കൂടെ ഉണ്ടായിരുന്നവർ ഒരാൾ കൂടി കുളത്തിൽ അകപ്പെട്ടതായി പറഞ്ഞത്.
നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ വിഫലമായതോടെ ചേലക്കാട് ഫയർ ഫോഴ്സിലും എടച്ചേരി പൊലീസിലും വിവരം അറിയിച്ചു. പേരാമ്പ്ര, ചേലക്കാട് നിന്നെത്തിയ സ്കൂബ ടീം മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവൺമെന്റ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് മുമ്പ് ഖനനം നടത്തി ഉപേക്ഷിച്ച ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സഹോദരി: ആഷ്മിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.