കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന മമ്മൂട്ടി. ഫോട്ടോ: രതീഷ് ടി.ബി.

കവിയൂർ പൊന്നമ്മക്ക് വിട നൽകാനൊരുങ്ങി നാട്

കൊച്ചി: മലയാള സിനിമയിലെ അമ്മ മുഖമായ അന്തരിച്ച കവിയൂർ പൊന്നമ്മക്ക് വിട നൽകാനൊരുങ്ങി ജൻമനാട്. രാവിലെ ഒമ്പത് മുതൽ 12 വരെ കളമശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചിരുന്നു. വൈകീട്ട് നാലിന് ആലുവക്ക് സമീപമുള്ള കരുമാലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന മോഹൻ ലാൽ. ഫോട്ടോ: രതീഷ് ടി.ബി.

ഇന്നലെ വൈകീട്ട് 5.30ന് എറണാകുളം ലിസി ​ആശുപത്രിയിലായിരുന്നു കവിയൂർ പൊന്നമ്മയുടെ അന്ത്യം. അർബുദബാധിതയായിരുന്നു. മന്ത്രി പി. രാജീവ്, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി, ദിലീപ്, ചേർത്തല ജയൻ, സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, നടിമാരായ ജോമോൾ, സരയൂ, മഞ്ജു പിള്ള എന്നിവർ കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലിയർപ്പിച്ചു. കരുമാലൂരിൽ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പിലാണ് സംസ്കാരം.

കവിയൂർ പൊന്നമ്മക്ക് ആരാഞ്ജലിയർപ്പിക്കാനെത്തിയവർ. ഫോട്ടോ: രതീഷ് ടി.ബി.


 


Tags:    
News Summary - Birth place to say goodbye to Kaviyoor Ponnamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.