ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനായ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് മരിച്ചത്. മൂന്നു പതിറ്റാണ്ടായി ദമ്മാമിലെ ലേഡീസ് മാർക്കറ്റിന് സമീപം വസ്ത്ര വ്യാപാരം നടത്തിയിരുന്ന മുജീബ് സംഘടനാ പ്രവർത്തനത്തിലും ജീവകാരുണ്യ രംഗത്തും സജീവമായിരുന്നു.
ഒരു മാസം മുമ്പ് കോവിഡ് ബാധയെത്തുടർന്ന് ദമ്മാം െസൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജീബിന് കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. പിന്നീടത് ന്യുമോണിയായി പരിണമിച്ചതോടെ വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ രണ്ടാഴ്ച മുമ്പ് മുജീബ് മരിച്ചുവെന്ന വ്യാജ വാർത്തയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് പതിയെ രോഗവിമുക്തി നേടുന്ന ആശ്വാസകരമായ വാർത്തകളാണ് ആശുപത്രിയിൽ നിന്നും ലഭിച്ചതെങ്കിലും ഞായാറാഴ്ച ഉച്ചയോടെ നില വഷളാവുകയായിരുന്നു.
ഭാര്യ: റോഷ്നി ഖദീജ. മക്കൾ: അബ്ദുല്ല, ഉമർ ബിലാൽ. മൃതദേഹം തുഖ്ബ മഖ്ബറയിൽ ഖബറടക്കി. ഖബറടക്കത്തിലും മയ്യിത്ത് നമസ്കാരത്തിലും ദമ്മാമിലെ നിരവധി വ്യവസായികളും സാമൂഹിക പ്രവർത്തകരും പെങ്കടുത്തു.
സാമൂഹിക പ്രവർത്തകരായ നാസ് വക്കം, ജാഫർ കൊണ്ടോട്ടി എന്നിവരാണ് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.