ആലക്കോട്: രയരോം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ആലക്കോട് വട്ടക്കയം ആറാട്ടുകടവിലെ വെള്ളാപ്പാണി ജോസഫിെൻറ മകന്‍ ജോഫിനാണ് (24) മരിച്ചത്. അരങ്ങം സ്വദേശി തറപ്പള്ളിക്കുന്നേല്‍ അനിയന്കുഞ്ഞിെൻറ മകന്‍ അക്ഷയിനെയാണ് (20) കാണാതായത്.
ശനിയാഴ്ച വൈകീട്ട് ആറോടെ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. മഴ മൂലം പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ എല്ലാവരും ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. മറ്റുള്ളവര്‍ കരയിലേക്ക് നീന്തിക്കയറിയെങ്കിലും ജോഫിനെയും അക്ഷയിനെയും കാണാതായി.
വിവരമറിഞ്ഞ് ആലക്കോട് സി.ഐ കെ. വിനോദിെൻറ നേതൃത്വത്തില്‍ പൊലീസ് സംഘവും തളിപ്പറമ്പില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതോടെ രാത്രിയില്‍ നിര്‍ത്തിവെച്ച തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചപ്പോഴാണ് ജോഫിെൻറ മൃതദേഹം കണ്ടെത്തിയത്.
പുഴയില്‍ രണ്ടു കിലോമീറ്ററിലേറെ ദൂരം അക്ഷയിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം നാട്ടിലെത്തിച്ച ജോഫിെൻറ മൃതദേഹം ആലക്കോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ജോഫിെൻറ മാതാവ് സെലിന്‍. സഹോദരങ്ങള്‍: ജോസ്‌ലി, സ്‌റ്റെഫി, ക്രിസ്റ്റീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.