ചങ്ങരംകുളം: മലപ്പുറം ഒതളൂരിൽ ഓണാവധി ആഘോഷത്തിന് എത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയിൽ ഒതളൂർ ബണ്ടിന് സമീപത്ത് വെമ്പുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്‍റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ഓണത്തിന് ഒതളൂരിൽ സ്വന്തം വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു ഷൈനി. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നാണ് വിവരം. ബണ്ടിന് സമീപത്ത് മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഒതളൂർ മേലെപുരക്കൽ കൃഷ്ണൻ കുട്ടിയുടെ മകളാണ് ഷൈനി. കുന്നംകുളം ബദനി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആശ്ചര്യ. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.