ചാലിയാർ പുഴയിൽ യുവാവിെൻറ മൃതദേഹം കണ്ടെത്തി

എടവണ്ണ:എടവണ്ണ സീതി ഹാജി പാലത്തിന് താഴെ ചാലിയാറിൽ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മമ്പാട് കരിങ്കാട്ട് മണ്ണ കോളനിയിലെ ബാലൻ (38) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രദേശവാസികൾ പുഴയിൽ മൃതദേഹം കണ്ടത്. തുടർന്ന് എടവണ്ണ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞില്ല. തുടർന്ന് നടത്തിയ അനേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇതോടെ ബാലെൻറ ബന്ധുക്കൾ സംഭവ സ്ഥലത്ത് എത്തി ശേഷം എടവണ്ണ പൊലീസ് എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസ് വളണ്ടിയർമാരും ചേർന്നു മൃതദേഹം പുഴയിൽ നിന്നും കരയിലേക്ക് മാറ്റി. തുടർന്ന് എടവണ്ണ പൊലീസ് തുടർനടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട് എന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിലമ്പൂർ ഡി.വൈ.എസ്.പി ഷാജൂ കെ. എബ്രഹാം, എടവണ്ണ എസ്.എച്ച്.ഒ വി. വിജയ രാജെൻറ എന്നിവരും എത്തിയിരുന്നു. പിതാവ് : പരേതനായ രാമൻ. മാതാവ് :മാദി. ഭാര്യ : പ്രിയ. മക്കൾ: ദേവിക ,ദിവ്യ, സഹോദരങ്ങൾ ബിന്ദു,സിന്ധു.

Tags:    
News Summary - The dead body of the youth was found in Chaliyar River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.