ഒരു പന്തിനുപിന്നാലെ ഒന്നര മണിക്കൂർ വിയർത്തോടിക്കൊണ്ടിരിക്കുന്ന 22 പേർ; ആരെത്ര ഒാടിയാലും അന്തിമ വിജയി ജർമനിയായിരിക്കും! സോക്കർ മൈതാനങ്ങളിലെ ജർമൻ പ്രതാപത്തോടുള്ള ആദരമായി ഒരിക്കൽ സാക്ഷാൽ ഗാരി ലിനേക്കർ പറഞ്ഞുവെച്ചതാണിത്. ലിനേക്കറിെൻറ ഇൗ സിദ്ധാന്തത്തെ തൽക്കാലത്തേക്ക് ബാലൺ ഡി ഒാറിലേക്കൊന്നു മാറ്റിപ്പിടിച്ചുനോക്കൂ. കാര്യമായ കേടുപാടുകളില്ലാതെ ആ തിയറി അവിടെയും കത്തിക്കേറി നിൽക്കും. കാരണം, ബാലൺ ഡിഒാറിലും 'ഒാട്ടത്തിനൊടുവിൽ' ഒരൊറ്റ വിജയിയെ മാത്രമേ കാണാനാകൂന്നുള്ളൂ: ലയണൽ ആൻഡ്രെസ് െമസ്സി!
െഎക്യ കേരളത്തോളം പ്രായമുണ്ട് ബാലൺ ഡിഒാറിന്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തെ വോട്ടിനിട്ട് തെരഞ്ഞെടുക്കുന്ന പരിപാടിയാണിതെന്ന് ഏറ്റവും ലളിതമായി പറയാം. ഫുട്ബാളിനെ ജനസഞ്ചയങ്ങളുടെ ബാലറ്റ് എന്നും വിശേഷിപ്പിക്കാറുണ്ടല്ലോ. അതിനാൽ, കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള ഇൗ വോട്ടിടൽ കളിയിൽ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. കോപ ഡെൽ റെ കപ്പ് ബാഴ്സ സ്വന്തമാക്കിയപ്പോഴേ മെസ്സിക്കനുകൂലമായൊരു തരംഗം രൂപപ്പെട്ടിരുന്നു; രണ്ടര പതിറ്റാണ്ടിനുശേഷം അർജൻറീന കോപയിൽ മുത്തമിട്ടതോടെ വോട്ടിങ് ട്രെൻഡ് വ്യക്തമായി. ബാലറ്റ് തുറന്നപ്പോൾ ഫലം ലിനേക്കർ പറഞ്ഞുവെച്ചതുതന്നെ: ലെവനോസ്കിയുടെ ഗോൾ സ്കോറിങ് പാടവത്തെയും ജോർജീനോയുടെ വശ്യമായ കളിതന്ത്രങ്ങളെയും പിന്നിലാക്കി ഏഴാം തവണയും ലിയോ മെസ്സി ബാലൺ ഡിഒാർ സ്വന്തമാക്കി.
നോക്കൂ, സീനിയർ ഫുട്ബാളിൽ മെസ്സി ആകെ കളിച്ചത് 17 വർഷമാണ്. അതിൽ ഏഴു വർഷവും ലോകത്തെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു; അഞ്ചു തവണ രണ്ടാം സ്ഥാനം നേടി; ഒരിക്കൽ മൂന്നാമതും എത്തി. അടുത്തെങ്ങും മറ്റൊരു താരത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം. അർജൈൻറൻ താരത്തിെൻറ ബാലൺ ഡിഒാറിലെ ഇൗ ഏഴാം മുത്തം ശരിക്കുമൊരു അത്ഭുതമായി മാറുന്നത് ഇൗ കണക്കുകൾകൊണ്ടുകൂടിയാണ്.
'ലാ പുൾഗ ആറ്റോമിക' എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ മെസ്സിയെ വിശേഷിപ്പിക്കാറ്. ആറ്റോമിക വേഗത്തിൽ പായുന്ന വണ്ട് എന്നാണതിനർഥം. സ്പെയിനിലെ ബാഴ്സലോണയായിരുന്നല്ലോ കഴിഞ്ഞവർഷംവരെയും തട്ടകം. ക്രൈഫിെൻറ ആത്മാവുറങ്ങുന്ന ന്യൂ കാമ്പിലെ മൈതാനത്ത് തുടർച്ചയായി നിറഞ്ഞാടിയപ്പോൾ കാറ്റലോണിയക്കാർ സ്നേഹത്തോടെ വിളിച്ചപേരാണ് 'ലാ പുൾഗ'.
ആ കളികണ്ടവർക്കറിയാം എന്തുകൊണ്ട് അങ്ങനെയൊരു വിശേഷണമെന്ന്. കുമ്മായവരക്കുള്ളിലെ ഒന്നര മണിക്കൂർ നേരം ഗോളടിച്ചും അടിപ്പിച്ചും ഗാലറികളെ ത്രസിപ്പിച്ച് നേടിയെടുത്ത പേരാണത്. ആ ഇടങ്കാലിെൻറ മാന്ത്രിക സ്പർശത്താൽ കാൽപന്തുമൈതാനത്ത് വിരിഞ്ഞ 'റൊസാരിയോ പുഷ്പ'ങ്ങളുടെ വശ്യസൗന്ദര്യത്തിന് സോക്കർ ലോകം എത്രയോ തവണ സാക്ഷ്യം വഹിച്ചിരിക്കുന്നു. അതിെൻറ തുടർച്ചയിലാണ് ഒാരോ കലണ്ടർ വർഷത്തിലും പുതിയ പുതിയ റെക്കോഡുകൾ പിറന്നത്. ഏഴ് ബാലൺ ഡിഒാറിനൊപ്പം ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ട് അടക്കം എത്രയോ നേട്ടങ്ങൾ. അപ്പോഴും കളിമൈതാനത്തെ നിർഭാഗ്യങ്ങളുടെയും കണ്ണീരിെൻറയും ഭാരം ക്രൈഫിനെപ്പോലെത്തന്നെ മെസ്സിയെയും പിന്തുടർന്നിരുന്നു. ഇരുവരുടെയും കാര്യത്തിൽ, വ്യക്തിഗത നേട്ടങ്ങളുടെയെല്ലാം ഗുണം ആത്യന്തികമായി സ്വന്തം ക്ലബിനാണല്ലോ കിട്ടിയത്.
സ്വന്തം രാജ്യത്തിനുവേണ്ടി എടുത്തുപറയാൻ രണ്ടാൾക്കും കാര്യമായ നേട്ടങ്ങളുണ്ടായിരുന്നില്ല. കൈയെത്തും ദൂരത്താണ് ഒരു ലോകകപ്പും രണ്ട് കോപയും മെസ്സിക്ക് നഷ്ടമായത്. ആ നിരാശയിൽ വിരമിക്കൽ പ്രഖ്യാപനം വരെ നടത്തിയിട്ടുണ്ട്. കണ്ണീർ തുടച്ചുള്ള രണ്ടാം വരവും നിരാശജനകമായിരുന്നു. ആ വർഷത്തെ കോപയും കൈവിട്ടു. എന്നാൽ, ഇക്കുറി പതിവുതെറ്റി; ചിരവൈരികളായ ബ്രസീലിനെ അവരുടെ മണ്ണിൽ കീഴടക്കി മെസ്സിയും സംഘവും 27 വർഷത്തിനുശേഷം കോപ അമേരിക്ക ചാമ്പ്യൻമാരായി. ടൂർണമെൻറിെൻറ താരമായി നെയ്മർക്കൊപ്പം മെസ്സി തെരഞ്ഞെടുക്കപ്പെട്ടു; നാലു ഗോളും അഞ്ച് അസിസ്റ്റുമായി ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. ഇൗ നേട്ടത്തോടെ 'ക്ലബ് പെർഫോർമർ' എന്ന ചീത്തപ്പേരുകൂടിയാണ് മാറിക്കിട്ടിയത്. ഇപ്പോൾ, മെസ്സിയുടെ നായകത്വത്തിൽ ഖത്തർ ലോകകപ്പിനും അർജൻറീന യോഗ്യത നേടിയിരിക്കുന്നു. അതിെൻറ ആഘോഷങ്ങൾ അവസാനിക്കും മുേമ്പയാണീ ഏഴാം ബാലൺ ഡിഒാർ.
ഇങ്ങനെയൊക്കെയാണെങ്കിലും, മെസ്സിയെ ഇനിയും 'ലാ പുൾഗ' എന്നു വിശേഷിപ്പിക്കാനാവില്ലെന്നാണ് ഫുട്ബാൾ പണ്ഡിറ്റുകളുടെ പക്ഷം. ഒന്നാമതായി, കാറ്റേലാണിയയുടെ ഹൃദയഭൂമി വിട്ട് ഇദ്ദേഹം പാരിസിലേക്ക് പറന്നിട്ട് മാസങ്ങളായി. പാരിസ് സെയ്ൻറ് ജർമനാണ് (പി.എസ്.ജി) പുതിയ തട്ടകം. അവിടെ നെയ്മറും എംബാപെയുമൊക്കെയാണ് കളിക്കൂട്ടുകാർ. താരത്രയം വേണ്ടപോലെ ചലിക്കുന്നില്ലെന്നാണ് ആരാധകരുടെ പരിഭവം. മൂന്നു വർഷം മുമ്പ്, ബാഴ്സയിൽ മെസ്സി-നെയ്മർ-സുവാറസ് ത്രയം കാഴ്ചവെച്ച പ്രകടനത്തിെൻറ ഏഴയലത്തുവരില്ല പാരിസിലെ കാഴ്ചയെന്ന് ആരും സമ്മതിക്കും. അക്കാലത്ത്, 10ാം നമ്പറിൽ ആറ്റോമിക വേഗത്തിൽ ചലിക്കുന്നൊരു വണ്ട് തന്നെയായിരുന്നു മെസ്സി. ഏതു പ്രതിരോധനിരയെയും വകഞ്ഞുമാറ്റി മുന്നോട്ടുഗമിക്കാനുള്ള അസാധാരണമായ വേഗവും വഴക്കവുമുണ്ടായിരുന്നു അയാൾക്ക്.
520 കളികളിൽ 474 ഗോളുകളാണ് ബാഴ്സക്കുവേണ്ടി അയാൾ നേടിയത്. ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേട്ടം സ്വന്തമാക്കിയതുമെല്ലാം ഇൗ ചടുലതാളത്തിെൻറ പിൻബലത്തിലായിരുന്നു. പക്ഷേ, മെസ്സി പാരിസിലെത്തുേമ്പാൾ 'ലാ പുൾഗ' കേവലൊരുമൊരു ഗൃഹാതുര ഒാർമമാത്രമാണ്. വേഗത്തിലെ ഇൗ ഇടർച്ച ബാഴ്സയിലെ അവസാന നാളുകളിലേ പ്രകടമായിരുന്നു. ചാമ്പ്യൻസ്ലീഗിലടക്കം, ടീമിനേറ്റ ദയനീയ പരാജയമായിരുന്നല്ലോ കൂടുമാറ്റത്തിനുവരെ പ്രേരിപ്പിച്ചത്. പക്ഷേ, പി.എസ്.ജിയിലും ശനിദശ തുടരുകയാണ്. മികച്ചൊരു തുടക്കം പ്രതീക്ഷിച്ച ആരാധകർ ഇപ്പോഴും നിരാശയിലാണ്. ഗോൾ കണ്ടെത്താൻ ഇപ്പോഴും വിഷമിക്കുകയാണ് ലിയോ. അതുകൊണ്ടുകൂടിയാകാം, ബാലൺ ഡിഒാർ പിന്നെയും മെസ്സിക്ക് പോയപ്പോൾ ചിലരെങ്കിലും നെറ്റിചുളിച്ചത്.
വയസ്സ് 34 പിന്നിട്ടിരിക്കുന്നു. സാധാരണഗതിയിൽ, ഒരു പ്രഫഷനൽ ഫുട്ബാൾ താരം വിരമിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കുന്ന സമയം. ഇൗ പ്രായത്തിൽ പഴയ 'ലാ പുൾഗ'യെ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. പക്ഷേ, കളത്തിൽ മെസ്സിയിറങ്ങുേമ്പാൾ വളഞ്ഞുവെട്ടിച്ചുപോകുന്നൊരു വണ്ടായി അയാൾ പകർന്നാടിയെങ്കിൽ എന്ന് ആരും കൊതിച്ചുപോകും. അതാണ് ആ സോക്കർ ഇതിഹാസത്തെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴത്തെ പ്രകടനംവെച്ചുനോക്കുേമ്പാൾ ഇനിയൊരു ബാലൺ ഡി ഒാർ അൽപം അകലെയാണെന്ന് കരുതേണ്ടിവരും. അടുത്ത ലോകകപ്പിനുശേഷം കളം വിട്ടാലും അത്ഭുതപ്പെടാനില്ല. 1987 ജൂൺ 24ന് മധ്യ അർജൻറീനയിലെ റൊസാരിയോയിലാണ് ജനനം. 13ാം വയസ്സിലാണ് ബാഴ്സയിലെത്തിയത്. 2004 ഒക്ടോബറിൽ ബാഴ്സ സീനിയർ ടീമിനുവേണ്ടി 19ാം നമ്പർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.
നാല് ചാമ്പ്യൻസ് ലീഗ്, 10 ലാ ലിഗ, ഏഴ് കോപ ഡെൽസ് റെ തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ ലിയോയുടെ മികവിൽ ബാഴ്സ സ്വന്തമാക്കി. ഗോൾവേട്ടയിലും അസിസ്റ്റിലും നേടിയ വ്യക്തിഗത റെക്കോഡുകൾ വേറെയും. 2005ലാണ് ആദ്യമായി ദേശീയ ടീമിെൻറ ജഴ്സി അണിഞ്ഞത്. അർജൻറീനക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതിെൻറ റെക്കോഡും ലിയോക്കാണ്; 80. അേൻറാണില്ലയാണ് ജീവിതസഖി. മൂന്നു മക്കളുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൽപരൻ. സ്വന്തമായൊരു സന്നദ്ധ സംഘടനയുണ്ട് - ലിയോ മെസ്സി ഫൗണ്ടേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.