തിരുവനന്തപുരം: സീറ്റ് വിഭജനത്തിനു ഉഭയകക്ഷി ചർച്ച നടത്താൻ യു.ഡി.എഫിൽ ധാരണ. ഇൗമാസം 10 മുതൽ ചർച്ച തുടങ്ങും. ഇൗ മാസംതന്നെ വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയാക്കാനാണ് ലക്ഷ്യം. വെള്ളിയാഴ്ച രാത്രി ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിൽ ഘടകകക്ഷികൾ കൂടുതൽ അവകാശവാദമുയർത്തും മുമ്പ് ഉഭയകക്ഷി ചർച്ച നടത്താമെന്ന നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെ വിഷയത്തിൽ വിശദ ചർച്ച ഉണ്ടായില്ല.രണ്ട് സീറ്റുള്ള മുസ്ലിം ലീഗ് മൂന്നാമത് സീറ്റും, ഒരു സീറ്റുള്ള മാണി രണ്ടാമതൊരു സീറ്റും ജേക്കബ് വിഭാഗം ഒരു സീറ്റും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, കേന്ദ്രത്തിൽ കൂടുതൽ സീറ്റ് നേടേണ്ട സാഹചര്യമാണെന്നും ഘടകകക്ഷികൾ സഹകരിക്കണമെന്നുമാണ് കോൺഗ്രസ് നിലപാട്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതൃത്വത്തിൽ ജനമഹായാത്ര ഞായറാഴ്ച കാസർകോടുനിന്ന് ആരംഭിക്കും. ഇതിനു മുന്നോടിയായി സീറ്റ് ചർച്ച തുടങ്ങുന്നതിനാണ് വെള്ളിയാഴ്ച വൈകീട്ട് അടിയന്തര യു.ഡി.എഫ് ചേർന്നത്.വളരെ പെെട്ടന്ന് സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്ന് മുന്നണി യോഗ ശേഷം കൺവീനർ ബെന്നി ബഹനാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തട്ടിപ്പറിയും പിടിച്ചു വാങ്ങലും യു.ഡി.എഫിലില്ല.
സീറ്റ് സംബന്ധിച്ച അവകാശ വാദങ്ങളിൽ പരസ്യ ചർച്ച വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ഉപാധിവെച്ചല്ല കെ.എം. മാണി യു.ഡി.എഫിലേക്ക് വന്നത്. കീഴ്വഴക്കവും പാരമ്പര്യവും നോക്കി യുക്തമായ തീരുമാനം എടുക്കും. വിലക്കയറ്റത്തിനു കാരണമാകുന്ന സംസ്ഥാന ബജറ്റിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. യു.ഡി.എഫ് നേരത്തേ നിയമസഭയിൽ അവതരിപ്പിച്ച ഹർത്താൽവിരുദ്ധ ബിൽ നിയമമാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും. എൻഡോസൾഫാൻ പീഡിതരുടെ സമരം ഉടൻ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയവരുമായി ഫെബ്രുവരി ആറിന് ചർച്ച നടത്തും. പി.സി. ജോർജ് കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.