ന്യൂഡൽഹി: വേദിയിൽ കസേര ഇടാതെ, നേതാക്കൾക്ക് ഇരിക്കാൻ വിരിപ്പും ചാരുതലയിണയും ലാളിത്യമുദ്രയാക്കി നടത്തിപ്പോന്ന കോൺഗ്രസ് നേതൃയോഗത്തിന് അടിമുടി മാറ്റം. 
പ്ലീനറി സമ്മേളനം നടക്കുന്ന ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ ഇക്കുറി ചാരുതലയിണകൾ മാത്രമല്ല, നേതാക്കൾ തന്നെ ഉണ്ടായിരുന്നില്ല. പ്രസംഗവേദിയിൽ അപ്പോൾ പ്രസംഗിക്കുന്ന ഒരേയൊരാൾ മാത്രം. പ്രസംഗകനുവേണ്ടി പോഡിയം; മൈക്ക്. കഴിഞ്ഞു.

സ്റ്റേജ് തകർക്കുന്ന വിധം നേതാക്കൾ തള്ളിക്കയറുന്ന പാരമ്പര്യമാണ് കോൺഗ്രസിൽ. തലമുറ മാറ്റത്തിനൊപ്പം അതിനും മാറ്റം വേണമെന്നു നിർദേശിച്ചത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. അതോടെ, പ്രസംഗപീഠവും മൈക്കും ഏകപ്രസംഗകനുമൊഴികെ സ്റ്റേജ് കാലിയായി. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മറ്റു മുതിർന്ന നേതാക്കൾ എന്നിവരെല്ലാം സദസ്സിെൻറ ഒന്നാം നിരയിൽ. വിളിക്കുേമ്പാൾ മാത്രം അവർക്കിടയിൽനിന്ന് പ്രസംഗിക്കേണ്ടയാൾ കയറിവരുന്നു. സംസാരിച്ചു മടങ്ങുന്നു. 

മാധ്യമങ്ങൾക്ക് സദ്യയായി സമ്മേളനങ്ങൾ മാറുന്ന രീതിയിലും മാറ്റം. കാമറകൾ മൂലം സ്റ്റേജുതന്നെ കാണാൻ പ്രതിനിധികൾക്ക് ഭാഗ്യം കിട്ടാത്ത സ്ഥിതി മാറി. ചാനൽ കാമറകളെല്ലാം പിന്നിലേക്കു മാറ്റി. അയ്യായിരത്തോളംവരുന്ന പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. നേതാക്കളെ പുകഴ്ത്താൻ നേരം കളഞ്ഞ് പ്രസംഗം വികലമാക്കുന്ന പതിവും പാടില്ലെന്ന് രാഹുൽ നിർദേശിച്ചിരുന്നു. കഴിയാവുന്നത്ര ആളുകൾക്ക് അവസരം കൊടുക്കണം. പക്ഷേ, കാര്യം പറഞ്ഞാൽ മതി; പ്രീതി നേടാൻ പ്രസംഗിക്കരുത്. നേരിട്ട് കാര്യത്തിലേക്ക് കടക്കണം.

തലമുറ മാറ്റം വിളംബരംചെയ്യുന്ന പ്ലീനറി സമ്മേളനം നിയന്ത്രിക്കുന്ന നേതാക്കളിലും മാറ്റം പ്രകടമായി. എ.െഎ.സി.സി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിക്കു പകരം കേരളത്തിെൻറ ചുമതലയുള്ള മുകുൾ വാസ്നിക് അറിയിപ്പുകൾ നൽകുന്ന ചുമതലക്കാരനായി. തുടക്ക പ്രസംഗങ്ങളിൽ പ്രായാധിക്യമല്ല നിഴലിച്ചത്. രാഹുലിനു ശേഷം ശശി തരൂർ, ജ്യോതിരാദിത്യ സിന്ധ്യ, സചിൻ പൈലറ്റ്, സുസ്മിത ദേവ് തുടങ്ങിയവരുടെ ഉൗർജമാണ് പ്രസരിച്ചത്. ‘മാറ്റം ഇപ്പോഴാണ്’ എന്നതാണ് പ്ലീനറി മുദ്രാവാക്യം. 

എ.കെ ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസൻ, കെ.സി വേണുഗോപാൽ, ശശി തരൂർ, കെ. മുരളീധരൻ തുടങ്ങി കേരളത്തെ പ്രതിനിധാനംചെയ്യുന്നത് 500ഒാളം പേരാണ്. കെ.വി തോമസ്, എം.കെ രാഘവൻ, എം.െഎ ഷാനവാസ് തുടങ്ങി എം.പിമാർ, പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡൻറുമാർ ടങ്ങിയവർ പുറമെ.

Tags:    
News Summary - Congress plenary-politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.