ന്യൂഡൽഹി: ത്രിപുര തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസുമായുള്ള ഭാവി ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ച സി.പി.എമ്മിൽ ചൂടുപിടിക്കും. കോൺഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമോ ധാരണയോ പാടില്ലെന്ന വാദമുയർത്തുന്ന പ്രകാശ് കാരാട്ട് പക്ഷത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി നീക്കുപോക്ക് ആവശ്യമാണെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ലൈൻ കേന്ദ്രകമ്മിറ്റിയിൽ തള്ളിപ്പോയെങ്കിലും, പുതിയ സാഹചര്യങ്ങളിൽ അടുത്തമാസം ചേരുന്ന പാർട്ടി കോൺഗ്രസ് എടുക്കുന്ന നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.
തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങൾ നോക്കി കോൺഗ്രസിനോടുള്ള നിലപാട് സ്വീകരിക്കാമെന്ന കാഴ്ചപ്പാടാണ് പ്രകാശ് കാരാട്ടിനും മറ്റുമുള്ളത്. എന്നാൽ, പ്രധാന ശത്രുവായ ബി.ജെ.പിയെ നേരിടുന്നതിന് കോൺഗ്രസിനോടു നീക്കുപോക്കിനുള്ള മനസ്സ് പ്രകടമാക്കിക്കൊണ്ട് പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കണമെന്നാണ് യെച്ചൂരി പറഞ്ഞു വെക്കുന്നത്. പുതിയ സാഹചര്യത്തിൽ, അതിനായി സി.പി.എമ്മിനു മേൽ ആഭ്യന്തര, ബാഹ്യ സമ്മർദം മുറുകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.