തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥികളിൽ കാരണവർ സി. ദിവാകരൻ. പയ്യൻസ് വി.പി. സാന ു. രണ്ടുപേർ സപ്തതി പൂർത്തിയായവർ. ഒരാൾ സപ്തതിയിലേക്ക് അടുക്കുന്നു. രണ്ടുതവണ എം .എൽ.എ ആയ സി.പി.െഎ നേതാവ് സി. ദിവാകരൻ കന്നി ലോക്സഭാ മത്സരത്തിനിറങ്ങുേമ്പാൾ പ്രാ യം 76ആണ്. 1942 സെപ്റ്റംബർ നാലിനാണ് ജനനം. എ.െഎ.വൈ.എഫിൽ തുടങ്ങി സി.പി.െഎ ജില്ല, സംസ്ഥാന നേ തൃപദവികളും എ.െഎ.ടി.യു.സി സംസ്ഥാന, ദേശീയ പദവികളും വഹിച്ചു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാറിൽ ഭക്ഷ്യമന്ത്രിയായി. പ്രായവും പരിചയസമ്പത്തും കക്ഷിഭേദെമന്യേയുള്ള ബന്ധവുമാണ് ലോക്സഭ അങ്കത്തിനിറങ്ങുേമ്പാൾ കൈമുതൽ.
കണ്ണൂരിൽ തുടർച്ചയായ രണ്ടാം അങ്കത്തിനിറങ്ങുന്ന സി.പി.എമ്മിെൻറ പി.കെ. ശ്രീമതിക്ക് 69 വയസ്സുണ്ട്. 1949 മേയ് നാലിനായിരുന്നു ജനനം. 1995ൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്, 2001ലും 2006ലും എം.എൽ.എ. 2006ൽ ആരോഗ്യമന്ത്രി ആയിരുന്ന ശ്രീമതിയെ തുടർച്ചയായി രണ്ടാംതവണയാണ് കണ്ണൂർ നിലനിർത്താൻ കളത്തിലിറക്കുന്നത്.
ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ എതിർപ്പ് മറികടന്നും ചാലക്കുടിയിൽ രണ്ടാംവട്ടവും സ്ഥാനാർഥിയാക്കിയ നടൻ ഇന്നസെൻറിന് 71 വയസ്സായി. സ്ഥാനാർഥികളിൽ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ഇദ്ദേഹത്തിനാണ്. ‘അണ്ടർ മെട്രിക്’ എന്നാണ് പാർലമെൻറിലെ രേഖകളിലുള്ളത്. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൗൺസിലർ ആയിരുന്നു. ഇന്നസെൻറിേൻറതായി അഞ്ച് മലയാള പുസ്തകങ്ങളുണ്ട്. ഒന്ന് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തു. മലയാളം, കന്നട, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി 750തിലധികം സിനിമകളിൽ അഭിനയിച്ചു.
എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനുവാണ് എൽ.ഡി.എഫ് സ്ഥാനാർഥികളിൽ പ്രായംകൊണ്ട് ജൂനിയർ. 1988 നവംബർ 31ന് ജനിച്ച സാനുവിന് പ്രായം 31.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.