തിരുവനന്തപുരം: ഒാഖി ദുരന്തകാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ്. ഒാഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിയെ നേരിൽകണ്ട് നിവേദനം സമര്‍പ്പിക്കാന്‍ യു.ഡി.എഫ് പ്രതിനിധിസംഘത്തിന് അനുമതി നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അനുമതി ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് മുൻകൂട്ടി കത്ത് നല്‍കിയിരുന്നു. അനുമതിക്ക് അവസരം വേണമെന്ന് മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷെമന്നനിലയിലാണ് കുറിഞ്ഞി സന്ദർശനം മാറ്റിെവച്ച് പ്രധാനമന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്. എന്നാൽ, അനുമതി നിഷേധിച്ച് നരേന്ദ്ര മോദി തരംതാണ രാഷ്ട്രീയം കളിച്ചു. മുഖ്യ പ്രതിപക്ഷത്തെ മാറ്റിനിര്‍ത്തി ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് അവസരം നല്‍കിയത് തരംതാണ നടപടിയാണ്. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയുള്ള റവന്യൂ മന്ത്രിക്കും സന്ദർശനാനുമതി നിഷേധിച്ചു.
അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് യു.ഡി.എഫ് നൽകാൻ ഉദ്ദേശിച്ചിരുന്ന നിവേദനം പ്രധാനമന്ത്രിക്ക് പൂന്തുറ സന്ദർശനത്തിനിടെ സ്ഥലം എം.എൽ.എ എന്നനിലയിൽ വി.എസ്. ശിവകുമാർ നൽകിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് രണ്ടായിരം കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് നിവേദനത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം ആരംഭിക്കുക, ദുരന്തത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വഞ്ചികളും കണ്ടെത്താനുള്ള ജോലികള്‍ വേഗത്തിലാക്കാന്‍ നേവല്‍ എയര്‍ക്രാഫ്റ്റുകളുടെയും നേവിയുടെ വലിയ കപ്പലുകളുടെയും സേവനം ഉപയോഗപ്പെടുത്തുക, നാഷനല്‍ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പ്രോജക്റ്റ് രണ്ടാം ഘട്ടത്തിെൻറ പൂര്‍ത്തീകരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദുരന്തം സംഭവിച്ച് 20 ദിവസം കഴിയുമ്പോഴും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുകയാണ്. മത്സ്യത്തൊഴിലാളികളാണ് അവ കണ്ടെത്തുന്നത്. കാണാതായവരുടെ വ്യക്തമായ കണക്കിന് ക്രിസ്മസ് കഴിയുംവരെ കാത്തിരിക്കണമെന്ന വിചിത്രമായവാദമാണ് ഫിഷറീസ് മന്ത്രിക്കുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.