കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടുതൽ െഎക്യത്തോടെ തെരഞ്ഞെടുപ്പ് നേരിടണെമന്നും 20ൽ 20ഉം എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകണമെന്നും രാഹുൽ നിർദേശിച്ചു. ചർച്ചയിൽ കൂടുതൽ സീറ്റ് േവണമെന്ന ആവശ്യം ഘടകകക്ഷികൾ മുേന്നാട്ടുവെച്ചു. ഇക്കാര്യം കേരളത്തിൽതന്നെ ചർച്ച ചെയ്ത് തീരുമാനമെടുക്കണെമന്നായിരുന്നു രാഹുലിെൻറ പ്രതികരണം.
പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനുള്ള പക്വത ഇവിടുത്തെ നേതൃത്വത്തിനുണ്ടെന്നും അേദ്ദഹം പറഞ്ഞു. കേരള കോൺഗ്രസും മുസ്ലിം ലീഗുമാണ് ചർച്ചയിൽ കൂടുതൽ സീറ്റെന്ന ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് ഇരുപാർട്ടിയിലും നിലനിൽക്കുന്ന ആശയക്കുഴപ്പം പ്രകടമാക്കുന്നതായിരുന്നു ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കളുടെ വാക്കുകൾ. ഒരുസീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ടതായി കെ.എം. മാണി പറഞ്ഞപ്പോൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതായി പി.ജെ. ജോസഫും പറഞ്ഞു.
ഇടുക്കി, ചാലക്കുടി സീറ്റുകൾ വേണെമന്ന ആവശ്യമാണ് ജോസഫ് വിഭാഗം മുന്നോട്ടുവെക്കുന്നത്. ജോസഫ് തന്നെയാണ് ചർച്ചയിൽ വിഷയം ആദ്യം ഉന്നയിച്ചതും. കൂടുതൽ സീറ്റിനുള്ള ആവശ്യം മുന്നോട്ടുവെച്ചതായി ചർച്ച കഴിഞ്ഞിറങ്ങിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചതായി സ്ഥിരീകരിക്കാൻ യു.ഡി.എഫിെല മറ്റ് നേതാക്കൾ തയാറായില്ല. ചൊവ്വാഴ്ച വൈകീട്ട് മറൈൻ ഡ്രൈവിലെ കോൺഗ്രസ് നേതൃസംഗമത്തിനുശേഷമാണ് രാഹുൽ ഗാന്ധി െഗസ്റ്റ് ഹൗസിൽ ഘടകകക്ഷി േനതാക്കെള കാണാൻ എത്തിയത്. ചർച്ച അരമണിക്കൂറോളം നീണ്ടു.
എ.കെ. ആൻറണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എം. ഹസൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം.കെ. മുനീർ, പി.വി. അബ്ദുൽ വഹാബ്, കെ.എം. മാണി, പി.ജെ. ജോസഫ്, ജി.ദേവരാജൻ, എൻ.കെ. പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, അനൂപ് ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.