തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ അനിഷ്ടം പ്രകടിപ്പിക്കാതെതന്നെ ചുമതല മറ്റാർക്കും നൽകാത്തതിനെ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രി പോയതോടെ ദുരിതാശ്വാസപ്രവർത്തനങ്ങളടക്കം താറുമാറായെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്. പതിവ് മന്ത്രിസഭയോഗം ചേരാത്തത് ഇതിെൻറ സാധൂകരണമായി യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിമാരിൽ വിശ്വാസമില്ലാത്തതാണ് മുഖ്യമന്ത്രി മറ്റാർക്കും ചുമതല നൽകാത്തതിന് കാരണമെന്ന് അവർ ആരോപിച്ചു. സ്കൂൾ കലോത്സവങ്ങളും ചലച്ചിത്രമേളയും അടക്കം ആഘോഷങ്ങൾ ഒരുവർഷത്തേക്ക് വേണ്ടെന്നുവെച്ചതും കുട്ടനാടിലെ പ്രളയം പരിഹരിക്കാത്തതും പ്രതിപക്ഷം വിമർശനവിധേയമാക്കുന്നു. പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ ഒരു മന്ത്രി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത് ആദ്യ സംഭവമാണെന്നും കുറ്റപ്പെടുത്തുന്നു.
മുഖ്യമന്ത്രിമാര്‍ വിദേശത്ത് ചികിത്സക്ക് പോകുമ്പോള്‍ ചുമതല മാറുന്ന കീഴ്വഴക്കമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണമാകെ സ്തംഭിക്കുന്നു. ഒന്നും ഏകോപിപ്പിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്.
മുഖ്യമന്ത്രി പോയതോടെ ഭരണത്തിൽ അരാജകത്വമാണെന്ന് മുസ്ലിംലീഗ് നിയമസഭ കക്ഷി നേതാവ് ഡോ. എം.കെ. മുനീർ ആരോപിച്ചു. അമേരിക്കയിലിരുന്ന് റിമോട്ട് ഭരണം നടത്താമെന്ന് വ്യാമോഹിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഇൗ വിഷയം സജീവമാക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.