ബദിയടുക്ക: കാറഡുക്ക പഞ്ചായത്തിൽ ബി.ജെ.പിക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോൺഗ്രസിെൻറയും ലീഗിെൻറയും പിന്തുണയോടെ പാസായി. ഇതോടെ, 18 വർഷമായി തുടരുന്ന പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് ജി. സ്വപ്നക്കെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം ലീഗ്-കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസാകുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വരാൻ സാധ്യതയുണ്ടായിരുന്നിട്ടും കോൺഗ്രസ്-ലീഗ് സഹായത്തോടെയുള്ള ഭരണസമിതി രൂപവത്കരിക്കാനുള്ള ശ്രമം സി.പി.എം ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ചർച്ചയെ തുടർന്നാണ് യു.ഡി.എഫിെൻറ പിന്തുണതേടിയത്.
സി.പി.എമ്മിലെ വിജയകുമാറാണ് പ്രസിഡൻറിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വ്യാഴാഴ്ച രാവിലെ ബ്ലോക്ക് ഓഫിസര്‍ ബാലകൃഷ്ണെൻറ സാന്നിധ്യത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നു. സി.പി.എമ്മിലെ അഞ്ച് അംഗങ്ങള്‍ക്ക് പുറേമ ലീഗിലെ രണ്ടുപേരുടെയും കോണ്‍ഗ്രസ് സ്വതന്ത്രെൻറയും പിന്തുണ എൽ.ഡി.എഫിന് ലഭിച്ചതോടെ ഏഴ് അംഗങ്ങളുമായി ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പിക്കെതിരെ എട്ടു വോട്ടുകള്‍ നേടി അവിശ്വാസപ്രമേയം പാസാകുകയായിരുന്നു.
വൈസ് പ്രസിഡൻറ് എ. ഗോപാലകൃഷ്ണനെതിരെ നൽകിയ അവിശ്വാസപ്രമേയം ശനിയാഴ്ച ചർച്ചെക്കടുക്കും. സി.പി.എം-യു.ഡി.എഫ് സഖ്യമായിരിക്കും ഉണ്ടാകുകയെന്ന് ഉറപ്പിച്ചു. അതിനിടെ, വൈസ് പ്രസിഡൻറ് രാജിവെക്കുമെന്ന സൂചനയുമുണ്ട്. ഭരണസമിതി രൂപവത്കരണത്തെക്കുറിച്ച് ഇപ്പോൾ തീരുമാനം എടുത്തിെല്ലന്നാണ് സി.പി.എം നൽകുന്ന സൂചന. സ്ഥലത്ത് ആദൂര്‍ സി.ഐ എം.എ. മാത്യുവിെൻറ നേതൃത്വത്തില്‍ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.