കുൻ‌ലാവുട് വിറ്റിഡ്സരനും ആൻ സിയൂങ്ങും ഇന്ത്യൻ ഓപൺ കിരീടങ്ങളുമായി

ഇന്ത്യൻ ഓപൺ ബാഡ്മിന്റൺ: കുൻ‌ലാവുട്, ആൻ സിയൂങ് ജേതാക്കൾ

ന്യൂഡൽഹി: ഇന്ത്യൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇതാദ്യമായി തായ് ലൻഡിന്റെ കുൻ‌ലാവുട് വിറ്റിഡ്സരനും ദക്ഷിണ കൊറിയയുടെ ആൻ സിയൂങ്ങും ജേതാക്കളായി. പുരുഷ സിംഗ്ൾസിൽ രണ്ടു തവണ ലോക ചാമ്പ്യനും നിലവിൽ ഒളിമ്പിക് ചാമ്പ്യനുമായ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസനെ 22-20, 10-21, 21-12 എന്ന സ്കോറിനാണ് കുൻ‌ലാവുട് ഫൈനലിൽ തോൽപിച്ചത്. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ അകാനേ യമാഗുചിയെ 15-21 21-16 21-12ന് തോൽപിച്ച് ആൻ സിയൂങ് വനിത സിംഗ്ൾസ് കിരീടവും നേടി.

പുരുഷ ഡബ്ൾസിൽ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യം ജേതാക്കളായി. ഫൈനലിൽ മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് കൂട്ടുകെട്ടിനെ 14-21 21-19 21-18 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ജപ്പാന്റെ യൂട്ട വറ്റാൻബേ-ആരിസ ഹിഗാഷിനോ സഖ്യം മിക്സഡ് ഡബ്ൾസിലും നാമി മാസൂയാമ-ചിഹാരു ഷിദ ജോടി വനിത ഡബ്ൾസിലും കിരീടം സ്വന്തമാക്കി. ഇവരുടെ ചൈനീസ് എതിരാളികൾ അനാരോഗ്യം കാരണം ഫൈനൽ കളിക്കാതെ പിന്മാറുകയായിരുന്നു. ടൂർണമെന്റിൽ മത്സരിച്ച ഇന്ത്യൻ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ എത്താതെ പുറത്തായിരുന്നു.

Tags:    
News Summary - Indian Open Badminton: Kunlavut, han seung Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.