ജപ്പാൻ ഓപൺ: ലക്ഷ്യ സെമിയിൽ; പൊരുതിത്തോറ്റ് പ്രണോയ്

ടോക്യോ: ജപ്പാൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിഫൈനലിൽ. മലയാളി താരം എച്ച്.എസ്. പ്രണോയിയും ഡബ്ൾസിൽ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പുറത്തായി. ലോക 13ാം നമ്പറായ ലക്ഷ്യ സെൻ 33ാം റാങ്കുകാരനായ ജാപ്പനീസ് താരം കോക്കി വാടനാബെയ്‌ക്കെതിരെ 21-15, 21-19 എന്ന സ്‌കോറിന് ജയിച്ചാണ് സീസണിൽ തുടർച്ചയായ മൂന്നാം സെമിഫൈനലിലെത്തിയത്.

സെമിയിൽ അഞ്ചാം സീഡ് ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയാണ് ലക്ഷ്യയുടെ എതിരാളി. 2021ലെ ലോക ചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവായ ലക്ഷ്യ സെൻ, ഈ മാസം ആദ്യം കാനഡ ഓപൺ സൂപ്പർ 500 കിരീടം നേടിയിരുന്നു. ലോക ഒന്നാം നമ്പറായ വിക്ടർ ആക്‌സെൽസെന്നിനെതിരെ പ്രണോയിയുടെ തോൽവി ഹൃദയഭേദകമായിരുന്നു. ആദ്യ ഗെയിം 21-19ന് മലയാളി താരം സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള രണ്ടു ഗെയിമുകളിലും 21-18, 21-8 എന്ന സ്കോറിന് ഡാനിഷ് താരം തിരിച്ചുവന്നു.

ഒളിമ്പിക് ജേതാക്കളായ ചൈനീസ് തായ്‌പേയിയുടെ ലീ യാങ്-വാങ് ചിലാൻ സഖ്യത്തോട് പൊരുതിയാണ് സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കീഴടങ്ങിയത്. സ്കോർ: 15-21, 25-23, 16-21. ഇന്ത്യയുടെ സൂപ്പർഹിറ്റ് സഖ്യത്തിന്റെ തുടർച്ചയായ 12 മത്സരങ്ങളിലെ വിജയപരമ്പരക്കാണ് ഇതോടെ അവസാനമായത്.

Tags:    
News Summary - Lakshya enters third consecutive semi-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.