പാകിസ്താനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ബംഗ്ലാദേശ്

കൊൽക്കത്ത: ലോകകപ്പിലെ നിർണായക മത്സരത്തിൽ പാകിസ്താനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ആറ് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാല് പോയന്റുമായി പാകിസ്താൻ ഏഴാമതും രണ്ടു പോയന്റുമായി ബംഗ്ലാദേശ് ഒമ്പതാമതുമാണ്. ആറിൽ രണ്ടു ജയവും നാലു തോൽവി‍യും ഏറ്റുവാങ്ങിയ ബാബർ അഅ്സമിനും സംഘത്തിനും ഇന്നത്തെ ജീവന്മരണ പോരാട്ടം ജയിച്ചില്ലെങ്കിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ശേഷിക്കുന്ന രണ്ടു കളികൾകൂടി മികച്ച മാർജിനിൽ നേടിയാലേ പാകിസ്താന് സെമി പ്രതീക്ഷ വെച്ചുപുലർത്താനാവൂ. ഇരു ടീമും 38 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 33ലും വിജയം പാകിസ്താനൊപ്പമായിരുന്നു.

െപ്ലയിങ് ഇലവൻ: പാകിസ്താൻ -അബ്ദുല്ല ഷഫീഖ്, ഫഖ്ർ സമാൻ, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്‍വാൻ, സൗദ് ഷകീൽ, ഇഫ്തിഖാർ അഹ്മദ്, ആഗ സൽമാൻ, ഷഹീൻ ഷാ അഫ്രീദി, ഉസാമ മിർ, മുഹമ്മദ് വസീം, ഹാരിസ് റഉൗഫ്

ബംഗ്ലാദേശ്: ലിട്ടൻ ദാസ്, തൻസിദ് ഹസൻ, നജ്മുൽ ഹൊസൈൻ ഷാന്റൊ, ഷാകിബ് അൽ ഹസൻ (ക്യാപ്റ്റൻ), മുഷ്ഫിഖുർ റഹീം, മഹ്മൂദുല്ല, തൗഹീദ് ഹൃദോയ്, മെഹ്ദി ഹസൻ മിറാസ്, ടസ്കിൻ അഹ്മദ്, മുസ്തഫിസുർ രഹമാൻ, ഷോരിഫുൽ ഇസ്‍ലാം.

Tags:    
News Summary - Bangladesh chose to bat against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.