ജയിച്ചെന്ന് കരുതി കീപ്പർ പന്ത് പിടിച്ചിരുന്നു; മത്സരം ടൈ 'കെട്ടി' ബാറ്റ്സ്മാൻമാരുടെ വിരുത്

മഡ്രിഡ്: യൂറോപ്യൻ ക്രിക്കറ്റ് സീരീസിൽ പാക്സിലോണ സി.സി ബാറ്റ്സ്മാൻമാർ എതിർ ടീം ഫീൽഡർമാരെ കബളിപ്പിച്ച് അവസാന പന്തിൽ സമനില പിടിച്ച സംഭവം വൈറലായി.

അതിലിപ്പോൾ എന്ത് കൗതുകമെന്നല്ലേ. കാറ്റലൂണിയ ടൈഗേഴ്സിനെതിരെ ടി10 മത്സരത്തിൽ അവസാന പന്തിൽ മൂന്ന് റൺസ് വിജയിക്കാൻ വേണമെന്നിരിക്കേ ഒരു റൺസ് ഓടിയ ശേഷം സ്റ്റംപിനരികെ പന്തുമായി നിന്ന വിക്കറ്റ് കീപ്പറെ പറ്റിച്ചാണ് പാക്സിലോണ ബാറ്റ്സ്മാൻമാർ ഒരു റൺ ഓടിയെടുത്ത് മത്സരം സമനിലയിലാക്കിയത്.

അവസാന പന്ത് മിസ്സായെങ്കിലും ബാറ്റ്മാനായ അദാലത്ത് അലി ഒരു റൺ ഓടി. പന്ത് കൈക്കലാക്കിയ വിക്കറ്റ് കീപ്പർ ത്രോ ചെയ്യുന്നതിന് പകരം ജയം ഉറപ്പിച്ചെന്ന രീതിയിൽ പന്തുമായി സ്റ്റംപിനരികിൽ വന്നു നിന്നു. എന്നാൽ പിന്നീടായിരുന്നു ട്വിസ്റ്റ്. സ്ട്രൈക്കർ എൻഡിലെത്തിയ അസീം അലി അദാലത്തിനോട് രണ്ടാം റണ്ണിന് ഒാടാൻ ആംഗ്യം കാണിച്ചു.

അലി എത്തുന്നത് വരെ അസം ക്രീസ് വിട്ടില്ല. അലി ക്രീസ് തൊട്ടതിന് പിന്നാലെ അസീം ഓടി. ബാറ്റ്സ്മാെൻറ നടപടി കണ്ട് വിക്കറ്റ് കീപ്പർ പന്ത് ബൗളർക്ക് എറിഞ്ഞ് കൊടുത്തെങ്കിലും പിച്ചിെൻറ മധ്യത്തിലുണ്ടായിരുന്ന ബൗളർക്ക് ഉന്നം തെറ്റിയതോടെ സ്കോർ തുല്യതയിലായി. എന്നാൽ ഗോൾഡൻ ബാളിലേക്ക് നീണ്ട മത്സരത്തിൽ പക്ഷേ കാറ്റലൂണിയ ടൈഗേഴ്സ് ജയം കൊത്തിയെടുത്തു.

മത്സരം സമനിലയിലാകുന്ന വേളയിൽ യൂറോപ്യൻ ക്രിക്കറ്റ് സീരീസിൽ പാലിച്ച് വരുന്ന രീതിയാണിത്. മത്സരത്തിൽ പിന്തുടരുന്ന ടീമിന് ഒരു പന്ത്് കൂടി ബാറ്റ് ചെയ്യാൻ അവസരം നൽകുന്നതാണീ രീതി. രണ്ടോ അതിൽ അധികമോ റൺസ് നേടിയാലാകും അവർ വിജയിക്കുക. എന്നാൽ ഗോൾഡൻ ബോളിൽ പാക്സിലോണക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്.

Tags:    
News Summary - Batsmen Find Unique Way To Steal two Runs After Wicketkeeper holds Ball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT