ലങ്കയുടെ നടുവൊടിച്ച് നോർജെ; ദക്ഷിണാഫ്രിക്കക്ക് 78 റൺസ് വിജയലക്ഷ്യം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 77 റൺസിന് എറിഞ്ഞൊതുക്കി ദക്ഷിണാഫ്രിക്ക. ആൻറിച്ച് നോർജെയുടെ തകർപ്പൻ ബൗളിങ്ങാണ് ലങ്കൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്ക 19.1 ഓവറിൽ 77 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

19 റൺസെടുത്ത ഓപണർ കുസാൽ മെൻഡിസാണ് ടോപ് സ്കോറർ. എഞ്ചലോ മാത്യൂസ് (16), കാമിന്തു മെൻഡിസ് (11) എന്നിവർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

ക്യാപ്റ്റൻ വാനിന്ദു ഹരസരങ്ക, സദീര സമരവിക്രമ, മതീഷ് പതിരാന, നുവാൻ തുഷാര എന്നിവരുൾപ്പെടെ നാലുപേരാണ് പൂജ്യത്തിൽ പുറത്തായത്. ചരിത് അസലങ്ക (6), ദാസുൻ ശനക (9) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഏഴു റൺസുമായി മഹീഷ് തീക്ഷ്ണ പുറത്താവാതെ നിന്നു.

ആൻറിച്ച് നോർജെ നാല് ഓവറിൽ ഏഴു റൺസ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. കേശവ് മഹാരാജ്, കാഗിസോ റബദ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. 

Tags:    
News Summary - Sri Lanka was thrown away; South Africa set a target of 78 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.