പാരീസ്: പ്രിയപ്പെട്ട ക്ലബായ ബാഴ്സലോണ വിട്ട് പാരീസ് സെന്‍റ് ജെർമെയ്നിലേക്ക് കൂടുമാറുേമ്പാൾ ലയണൽ മെസ്സിക്കും ആരാധകർക്കും സങ്കടമുണ്ടാകും. എന്നാൽ ഉറ്റചങ്ങാതി നെയ്മറിന്റെ കൂടെ പന്തുതട്ടാമല്ലോ എന്ന കാര്യം ആലോചിക്കുേമ്പാൾ ആ സങ്കടത്തിന്‍റെ തീവ്രത ഒരൽപം കുറയും. 'തിരികെ ഒരുമിച്ച്' -എന്ന് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചാണ് പാർക് ഡി പ്രിൻസസിലെത്താൻ പോകുന്ന പ്രിയ സുഹൃത്തിനെ നെയ്മർ സ്വാഗതം ചെയ്തത്. കാറ്റലൻ ക്ലബായ ബാഴ്സക്കായി ഒരുമിച്ച് കളിക്കുേമ്പാഴുള്ള വിഡിയോയും താരം ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
ആർപ്പുവിളികളാലും കരഘോഷങ്ങളാലും ശബ്ദമുഖരിതമായ പാരിസിന് ഉത്സവലഹരി പകർന്നാണ് ചെവ്വാഴ്ച ലയണൽ മെസ്സി നഗരത്തിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് മെസ്സി പാരിസ് വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. വൈദ്യ പരിശോധനക്ക് വിധേയനായ താരം ഉടൻ ക്ലബുമായി കരാർ ഒപ്പുവെക്കും. എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങളോട് മെസ്സി അഭിവാദ്യമർപ്പിച്ചു. പാരിസ് എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പമാണ് മെസ്സിയെത്തിയത്. താരത്തെ ചൊവ്വാഴ്ച പി.എസ്.ജി ഒൗദ്യോഗികമായി പരിചയപ്പെടുത്തും.
രണ്ടു വർഷത്തേക്കായിരിക്കും 34കാരനായ അർജൻറീന താരം പി.എസ്.ജിയുമായി കരാർ ഒപ്പുവെക്കുക. ഒരു വർഷത്തേക്കുകൂടി നീട്ടാനുള്ള സാധ്യതയും കരാറിലുണ്ടാവും. 3.5 കോടി യൂറോ (ഏകദേശം 300 കോടിയിലേറെ രൂപ) മെസ്സിക്ക് വാർഷിക പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. കരാർ കാലാവധി കഴിഞ്ഞതിനാൽ (ഫ്രീ ഏജൻറ്) മെസ്സിയുടെ പഴയ ക്ലബ് ബാഴ്സലോണക്ക് പി.എസ്.ജിയിയിൽ നിന്ന് കൈമാറ്റത്തുക (ട്രാൻസ്ഫർ ഫീ) ലഭിക്കില്ല.
പുതിയ സീസണിൽ പി.എസ്.ജിയിലെത്തുന്ന നാലാമത്തെ ഫ്രീ ഏജൻറാണ് മെസ്സി. റയൽ മഡ്രിഡിൽ നിന്ന് ഡിഫൻഡർ സെർജിയോ റാമോസ്, ലിവർപൂളിൽനിന്ന് മിഡ്ഫീൽഡർ ജോർജീന്യോ വിനാൾഡം, എ.സി. മിലാനിൽനിന്ന് ഗോൾകീപ്പർ ജിയാൻലുയിജി ഡോണറുമ്മ തുടങ്ങിയവരെ പി.എസ്.ജി ടീമിലെത്തിച്ചിരുന്നു. കൂടാതെ ഇൻറർ മിലാനിൽനിന്ന് ആറു കോടി യൂറോക്ക് (ഏകദേശം 445 കോടി രൂപ) വിങ്ബാക്ക് അഷ്റഫ് ഹകീമിയെയും കൊണ്ടുവന്നു. ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിക്കുക എന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി ഷോകേസിലെത്തിക്കുക എന്ന ലക്ഷ്യത്തിനും മെസ്സിയുടെ വരവോടെ ആക്കംകൂട്ടാനാവുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.