ബാഴ്സലോണ: പ്രീ-സീസൺ പരിശീലന പരിപാടിക്കായി ബാഴ്‌സയിലേക്ക് മടങ്ങാൻ വിസമ്മതിച്ച ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്ബാൾ ഗ്രൂപ്പുമായി 700 മില്യൺ യൂറോ കരാർ അംഗീകരിച്ചതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വർഷത്തേക്കാണ് കരാർ.
ഇതിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിെൻറ ഭാഗമായ ന്യൂയോർക്ക് സിറ്റി എഫ്.സിക്ക് വേണ്ടിയും അർജൻറീനൻ താരം കളിക്കണമെന്ന നിബന്ധനയും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ആദ്യ മൂന്ന് വർഷം ഇംഗ്ലണ്ടിലും ബാക്കി അമേരിക്കയിലുമായിരിക്കും കളിക്കുക. അബൂദബി ആസ്ഥാനമായുള്ള സിറ്റി ഗ്രൂപ്പിന് കീഴിലെ ടീമുകളാണ് മാഞ്ചസ്റ്റർ സിറ്റിയും ന്യൂയോർക്ക് സിറ്റിയും.
ലയണൽ മെസ്സിക്ക് ബാഴ്സയിൽ ഇനി നിൽക്കാനാവില്ലെന്ന് കഴിഞ്ഞദിവസം പിതാവ് ജോർജ്ജ് മെസ്സി അറിയിച്ചിരുന്നു. മകൻ ക്ലബ് വിടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ പിതാവും ഏജൻറും ബാഴ്സലോണയിലുണ്ട്. ക്ലബ് മാനേജ്മെൻറുമായുള്ള ചർച്ചക്കായാണ് പിതാവെത്തിയത്.
700 മില്യൺ യൂറോ ലഭിച്ചാലേ താരത്തെ വിട്ടയക്കൂവെന്നായിരുന്നു ബാഴ്സയുടെ നിലപാട്. ജൂൺ പത്തിനു മുമ്പായിരുന്നു ട്രാൻസ്ഫർ എങ്കിൽ ഇത്രയും തുക റിലീസ് ക്ലോസായി നൽകേണ്ടിയിരുന്നില്ല. മെസ്സി അവസാനമായി കരാർ പുതുക്കിയപ്പോൾ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ജൂൺ പത്തു കഴിഞ്ഞാൽ ബാഴ്സക്ക് റിലീസ് ക്ലോസ് ആവശ്യപ്പെടാം. എന്നാൽ, കോവിഡ് കാരണം സീസൺ നീണ്ടതിനാൽ റിലീസ് ക്ലോസ് ആവശ്യപ്പെടാൻ ക്ലബിനാവില്ലെന്നാണ് മെസ്സിയുടെ വക്കീൽ പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.