സീസണിന്‍റെ തുടക്കത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ഏഴുഗോൾ വഴങ്ങിയതിന്‍റെ ക്ഷീണം ലിവർപൂൾ തീർത്തു. പക്ഷേ ഇരയായത് ക്രിസ്റ്റൽ പാലസാണെന്ന് മാത്രം. എതിരാളികളെ അവരുടെ തട്ടകത്തിൽ നിലംതൊടാതെ പറത്തിയ ലിവർപൂൾ 14 മത്സരങ്ങളിൽ നിന്നും 31 പോയന്‍റുമായി ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് പിരിയുന്നത്. ഒരുമത്സരം കുറച്ചുകളിച്ച ടോട്ടൻഹാമിന് 25 പോയന്‍റാണുള്ളത്.
മത്സരത്തിന്‍റെ മൂന്നാംമിനുറ്റിൽ തന്നെ മിനമീന്യോയുടെ ഗോളിൽ മുന്നിലെത്തിയ ലിവർപൂൾ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. 35ാം മിനുറ്റിൽ സാദിയോ മാനേയുടെ വെടിക്കെട്ട് ഗോളിൽ ലിവർപൂൾ ലീഡുയർത്തി. 44ാം മിനുറ്റിൽ ആൻഡി റോബർട്ട്സന്റെ അസിസ്റ്റ് സുന്ദരമായി വലയിലേക്കെത്തിച്ചറോബർട്ടോ ഫിർമീന്യോയുടെ മികവിൽ 3-0ത്തിനാണ് ലിവർപൂൾ ആദ്യപകുതി അവസാനിപ്പിച്ചത്.
ഇടവേളക്ക് ശേഷം തോൽവിഭാരം കുറക്കാനെത്തിയ ക്രിസ്റ്റൽ പാലസിൻെ ഹൃദയം തുളച്ച് നായകൻ ജോർഡൻ ഹെൻഡേഴ്സന്റെ ഉഗ്രൻ ലോങ് റേഞ്ച് ഗോളെത്തി. 58ാം മിനുറ്റിൽ മാനേയെ പിൻവലിച്ച് കോച് േക്ലാപ്പ് സലാഹിനെ കളത്തിലിറക്കി. 67ാം മിനുറ്റിൽ സലാഹിന്‍റെ അസിസ്റ്റ് സുന്ദരമായി വലയിലെത്തിച്ച ഫിർമീന്യോ ലീഡ് അഞ്ചാക്കി ഉയർത്തി. ഞ80ാം മിനുറ്റിലും 83ാം മിനുറ്റിലും സലാഹിന്‍റെ കാലുകളിൽ നിന്നും ഗോൾ ഉറവെപാട്ടിയതോടെ ക്രിസ്റ്റൽ പാലസിന്‍റെ പതനം പൂർത്തിയായി.
ലിവർപൂൾ ഗോൾമുഖത്തെ വിറപ്പിക്കാൻ പോലുമാകാതെ അതി ദയനീയമായായിരുന്നു ക്രിസ്റ്റൽ പാലസിന്‍റെ കീഴടങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.