ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്; 10 മീറ്റർ മിക്സഡ് റൈഫിളിലാണ് നേട്ടം

പാരിസ്: ഒളിമ്പിക്സിലെ ആദ്യ സ്വർണം ചൈനക്ക്. 10 മീറ്റർ മിക്സഡ് റൈഫിളിൽ ഹുയാങ് ‍യൂറ്റിങ്-ഷെങ് ലിഹാവോ ടീം ദക്ഷിണ കൊറിയയുടെ കിം ജിഹ്യോൻ-പാർക് ഹാജുൻ സംഘത്തെ 16-12ന് ഫൈനലിൽ തോൽപിച്ച് ജേതാക്കളായി.

വെങ്കല മെഡൽ മത്സരത്തിൽ കസാഖ്സ്താന്റെ അലക്സാൻഡ്ര ലൈ -ഇസ് ലാം സത്പയേവ് ടീം ജർമനിയുടെ മാക്സിമിലിയൻ ഉൾബ്രിച്-അന്ന ജാൻസെൻ സംഘത്തെ 17-5നും പരാജയപ്പെടുത്തി.

ടേബ്ൾ ടെന്നിസിൽ ഹർമീത്

പാരിസ്: കന്നി ഒളിമ്പിക്സിനെത്തിയ ഹർമീത് ദേശായി ടേബ്ൾ ടെന്നിസിൽ ജയത്തോടെ രണ്ടാം റൗണ്ടിൽ. ഒരു ഘട്ടത്തിലും എതിരാളിയാകാനാതെ പോയ ജോർഡൻ താരം സൈദ് അബൂയമാനെ 30 മിനിറ്റിൽ നേരിട്ടുള്ള സെറ്റുകളിലാണ് ഹർമീത് വീഴ്ത്തിയത്. സ്കോർ 11-7 11-9 11-5 11-5. 2018ലും 2022ലും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ഹർമീത്. ഇന്ത്യയുടെ വെറ്ററൻ താരം ശരത് കമാൽ ഇന്ന് ഇതേയിനത്തിൽ ഇറങ്ങുന്നുണ്ട്.

Tags:    
News Summary - China bag first gold medal of Paris Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.