പാരിസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഒമാൻ താരങ്ങൾ

ഒളിമ്പിക്സ്: പ്രതീക്ഷയുടെ ചിറകിലേറി ഒമാൻ താരങ്ങൾ

മസ്കത്ത്: ലോകകായിക മാമാങ്കമായ ഒളിമ്പിക്സിന് പാരിസിൽ ഇന്ന് തിരിതെളിയുമ്പോൾ പ്രതീക്ഷയുടെ ചിറകിലേറി ഒമാൻ താരങ്ങൾ. സ്പ്രിന്‍റർമാരായ അലി അൽ ബലൂഷി, മസൂൺ അൽ അലവി, ഷൂട്ടർ സഈദ് അൽ ഖത്രി, നീന്തൽ താരം ഇസ അൽ അദാവി എന്നിവരാണ് സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ലോക കായിക മാമാങ്കത്തിൽ മാറ്റുരക്കുന്നത്.

100 മീറ്ററിൽ ലോക റാങ്കിങ്ങിന്‍റെ (49ാം സ്ഥാനം) അടിസ്ഥാനത്തിൽ ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടിയ ഏക ഒമാൻ താരമാണ് 22കാരനായ അലി ബിൻ അൻവർ അൽ ബലൂഷി. 25 വയസ്സുകാരനായ നീന്തൽ താരം ഇസ ബിൻ ഹമദ് അൽ അദാവി രണ്ടാം തവണയാണ് ഒളിമ്പിക്സിനെത്തുന്നത്.

2020ലെ ടോക‍്യോ ഒളിമ്പിക്സിൽ ഒമാന്‍റെ പതാകയേന്തിയിരുന്നത് ഇദ്ദേഹമായിരുന്നു. ഒളിമ്പിക്സിന് തുടർച്ചയായ മൂന്നാം വട്ടമാണ് ഒമാന്‍റെ ഏകവനിത പ്രതിനിധിയായ 27 വയസ്സുകാരി മസൂൺ ബിൻ ഖൽഫാൻ അൽ അലവി പാരിസിലേക്കെത്തുന്നത്. 2016 ലെ റിയോ ഒളിമ്പിക് ഗെയിംസിലും 2020 ലെ ടോക‍്യോ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. സഈദ് അൽ ഖാത്രി സമ്മർ ഒളിമ്പിക്‌സിൽ ആദ്യമായാണ് പങ്കെടുക്കുന്നത്.

ഒമാൻ പ്രതിനിധി സംഘത്തെ ഒ.ഒ.സി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ സുബൈറാണ് നയിക്കുന്നത്. ഒ.ഒ.സിയുടെ വൈസ് ചെയർമാൻ സയ്യിദ് അസ്സാൻ ബിൻ ഖായിസ് അൽ സഈദും ഒമാന്‍റെ ഷെഫ്-ഡി-മിഷനായി അലി അൽ ബുസാഫിയും ഇതിലുൾപ്പെടുന്നുണ്ട്.

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ഒ.ഒ.സി ചെയർമാൻ വിജശയാശംസകൾ നേർന്നു. 1984 ലോസ് ആഞ്ജല ഒളിമ്പിക് ഗെയിംസിലെ ചരിത്രപരമായ പങ്കാളിത്തം മുതൽ ഒമാൻ 11ാ തവണയാണ് ലോക കളിയാട്ട ഭൂമിയിലേക്ക് അങ്കം കുറിക്കാനെത്തുന്നത്.

ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഒമാൻ താരങ്ങൾ. 1988 ലെ സോൾ ഒളിമ്പിക്‌സിൽ സ്‌പ്രിന്‍റർ മുഹമ്മദ് അൽ മാൽക്കി 400 മീറ്ററിൽ സെമിയിലെത്തിയതാണ് ഒമാന്‍റെ ശ്രദ്ധേയമായ നേട്ടം. സെമിയിൽ ഇദ്ദേഹം എട്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്.

Tags:    
News Summary - Olympics- Oman stars with hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-26 01:36 GMT