ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീമും ക്വാർട്ടറിൽ; ധീരജ് ബൊമ്മദേവരക്ക് നാലാം സ്ഥാനം

പാരിസ്: വനിതകൾക്കു പിന്നാലെ പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീമും ക്വാർട്ടറിൽ. യോഗ്യത റൗണ്ടിൽ 2013 പോയന്‍റ് നേടിയാണ് ഇന്ത്യൻ സംഘം മെഡൽ പ്രതീക്ഷകളിലേക്ക് അമ്പെയ്തത്.

മൂന്നാം സ്ഥാനത്താണ് ധീരജ് ബൊമ്മദേവര, തരൂൺദീവ് റായ്, പ്രവീൺ ജാധവ് സംഘം ഫിനിഷ് ചെയ്തത്. 681 പോയന്‍റുമായി ധീരജ് നാലാമതെത്തി. 14ാമത് ഫിനിഷ് ചെയ്ത തരൂൺദീപ് 674 പോയന്‍റ് നേടി. പ്രവീൺ 39ാം സ്ഥാനത്തെത്തി, 658 പോയന്‍റ്. ദക്ഷിണ കൊറിയ ഒന്നാമതും ഫ്രാൻസ് രണ്ടാമതുമെത്തി. നാലാം സ്ഥാനത്തെത്തിയ ചൈനയും ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടി.

യോഗ്യതാ റൗണ്ടിൽ 1983 പോയന്‍റുമായി ഇന്ത്യൻ വനിതകളും നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു.

നാലാമത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ്-ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ഭജൻ കൗർ, ദീപിക കുമാരി, അങ്കിത ഭക്ത് എന്നിവരടങ്ങിയ ടീമാണ് ക്വാർട്ടറിലെത്തിയത്. ഒളിമ്പിക്സ് റെക്കോഡ് തിരുത്തി 2046 പോയന്റ് നേടി ദക്ഷിണ കൊറിയ ഒന്നാമത് ഫിനിഷ് ചെയ്തു. ചൈന (1996), മെക്സിക്കോ (1986) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.

റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. അഞ്ച് മുതൽ 12 വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീക്വാർട്ടർ കളിക്കണം. ഇന്ത്യൻ താരങ്ങളിൽ അങ്കിത 666 പോയന്റുമായി 11ാം സ്ഥാനത്തെത്തി. സീസണിലെ മികച്ച പ്രകടനമാണിത്. ഭജൻ കൗർ 659 പോയന്റുമായി 22ാമകും നാലാം ഒളിമ്പിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയന്റുമായി 23ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ക്വാർട്ടറിൽ ജയിച്ചാലും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുടെ എതിരാളികൾ. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉൾപ്പെടുന്ന പൂളിലായത്.

Tags:    
News Summary - Paris Olympics 2024: Dhiraj Bommadevara finishes 4th; Indian archers enter quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.