തിരുവനന്തപുരം: ജലജ് സക്സേനയുടെ സെഞ്ച്വറി മികവിൽ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് ആധിപത്യം.
മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം 309 റണ്‍സിെൻറ ലീഡ് നേടിയിട്ടുണ്ട്. അവസാന ദിനമായ ഇന്ന് രാജസ്ഥാനെ ഒാൾഒൗട്ടാക്കാൻ സാധിച്ചാൽ കേരളത്തിന് ഇൗ സീസണിലെ രണ്ടാമത്തെ ജയം സ്വന്തമാക്കാം. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം നേരത്തേ അവസാനിപ്പിച്ചപ്പോൾ കേരളം രണ്ടാമിന്നിങ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിട്ടുണ്ട്.
രാജസ്ഥാെൻറ എട്ട് വിക്കറ്റ് വീഴ്ത്തുകയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും ചെയ്ത ജലജ് സക്സേനയുടെ (102*) ഒാൾറൗണ്ട് പ്രകടനമാണ് കേരളത്തിന് ആധിപത്യം നൽകിയത്. 72 റണ്‍സുമായി സഞ്ജു വി. സാംസണാണ് ക്രീസിൽ. വിഷ്ണു വിനോദ് (എട്ട്), രോഹന് പ്രേം (24) എന്നിവർ പുറത്തായി.
ആറ് വിക്കറ്റിന് 134 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ രാജസ്ഥാന് മൂന്നാം ദിനം 243 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ കേരളത്തിന് ഒന്നാമിന്നിങ്സില്‍ 92 റണ്‍സിെൻറ ലീഡ് സ്വന്തമാക്കാനായി.
കഴിഞ്ഞ ദിവസം ആറു വിക്കറ്റെടുത്തിരുന്ന ജലജ് സക്സേന രണ്ടു വിക്കറ്റ് കൂടി സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത യാഗ്നിക്കാണ് രാജസ്ഥാെൻറ ടോപ് സ്കോറര്‍. 85 റൺസ് വഴങ്ങിയാണ് ജലജ് എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇന്ന് രാവിലെ തന്നെ ഡിക്ലയർ ചെയ്ത് രാജസ്ഥാനെ ഒാൾഒൗട്ടാക്കാനായിരിക്കും കേരളത്തിെൻറ ശ്രമം. എന്നാൽ മഴയുടെ സാധ്യത കേരളത്തിെൻറ വിജയസാധ്യതക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.