ബ്യൂണസ് അയേഴ്സ് : എഡ്ഗാര്‍ഡോ ബോസയെ അര്‍ജന്‍്റീന ഫുട്ബോള്‍ ടീമിന്‍്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തു. ജെറാര്‍ഡോ മാര്‍ട്ടിനോ രാജിവെച്ച ഒഴിവിലേക്കാണ് ബോസയുടെ നിയമനം. എല്‍ഡിയു ക്വിറ്റോ, സാന്‍ ലോറെന്‍സോ എന്നീ ക്ളബുകളെ പരിശീലിപ്പിച്ച ബോസ കോപ ലിബര്‍ട്ടഡോസ് ട്രോഫി ടീമിന് നേടിക്കൊടുത്തിട്ടുണ്ട്. നിലവില്‍ സാവോപോളോ ക്ളബിനെ പരിശീലിപ്പിച്ച് വരികയായിരുന്നു.
2018 ലോകകപ്പില്‍ അര്‍ജന്‍്റീനക്ക് യോഗ്യത നേടിക്കൊടുക്കേണ്ടതും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ലയണല്‍ മെസിയെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരേണ്ടതും ബോസയുടെ ചുമതലയാകും. അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലക സ്ഥാനത്തേക്ക് മുന്‍താരങ്ങളായ ഡീഗോ സിമിയോണിയും മൗറിസിയോ പൊഷെറ്റിനോയും നേരത്തെ പരിഗണിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ഉറുഗ്വക്കെതിരെയും സെപ്റ്റംബര്‍ ആറിന് വെനിസ്വലക്കെതിരെയുമുള്ള മല്‍സരങ്ങള്‍ ബോസക്ക് നിര്‍ണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.