സോച്ചി: ഇടതു തോളിനേറ്റ പരിക്കു മൂലം ഉറുഗ്വായ്ക്കെതിരെ കളിക്കാൻ സാധിക്കാതിരുന്ന മുഹമ്മദ് സലാഹ് റഷ്യെക്കതിരായ മൽസരത്തിനിറങ്ങിയേക്കും. ഇൗജിപ്ഷ്യൻ കോച്ച് ഹെക്ടർ കുപ്പർ ആണ് ആരാധകർക്ക് ആശ്വാസം പകരുന്നവിധം വാർത്ത പുറത്തു വിട്ടത്.
ഇത്തവണത്തെ ലോക കപ്പിൽ എ ഗ്രൂപ്പിലെ ഉറുഗ്വായ്െക്കതിരായ കന്നി മൽസരത്തിൽ ഒരു ഗോളിന് ഇൗജിപ്ത് പരാജയപ്പെട്ടിരുന്നു. സലാഹ് ഇറങ്ങിയിരുന്നെങ്കിൽ ഫലം മറിച്ചാകുമായിരുന്നുവെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഇൗജിപ്ത് കോച്ചും ഇൗ വിശ്വാസത്തെ പിന്താങ്ങുന്നു.
‘‘മുഹമ്മദ് സലാഹ് ഞങ്ങളുടെ ഒരു പ്രധാന കളിക്കാരനാണെന്നതിൽ സംശയമില്ല. ഒരു പക്ഷെ സലാഹ് ഇറങ്ങിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.’’ വെള്ളിയാഴ്ചത്തെ മൽസരത്തിനു ശേഷം കുപ്പറിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു.
ചൊവ്വാഴ്ച സെൻറ് പീറ്റേഴ്സ്ബർഗിൽ റഷ്യയുമായി നടക്കുന്ന നിർണായക മൽസരത്തിൽ സലാഹ് ഇറങ്ങുമെന്നാണ് കരുതുന്നതെന്ന് ഹെക്ടർ കുപ്പർ വ്യക്തമാക്കി. വെള്ളിയാഴ്ച പരിശീലന ഘട്ടത്തിൽ പോലും സലാഹിന് ഇറങ്ങാൻ സാധിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ അതിനു ശേഷമാണ് മൽസരത്തിനിടെ അദ്ദേഹത്തിന് വീഴ്ചയോ മറ്റ് പരിക്കുകളോ പറ്റിയാലോ എന്ന ആശങ്കയുണ്ടായത്.
റഷ്യക്കും സൗദി അറേബ്യക്കുമെതിരെയുള്ള മൽസരത്തിനായി അദ്ദേഹത്തെ മികച്ച ഫോമിൽ നില നിർത്തേണ്ടതിനാൽ ഉറുഗ്വായ്ക്കെതിരെ കളിക്കാനിറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.