കോഴിക്കോട്: അവസാന ലാപ്പിലെത്തിയ െഎ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ‘അഭിമാന’ പോരാട്ടം. പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള കരുത്തരായ നെരോക എഫ്.സിയാണ് ആതിഥേയരുടെ എതിരാളികൾ. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഗോകുലത്തിന് അവസാന മത്സരം ജയിച്ച് നാണേക്കട് ഒഴിവാക്കുകയാവും ലക്ഷ്യം. ഞായറാഴ്ച ൈവകീട്ട് അഞ്ചിന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണികൾക്ക് സൗജന്യമായി കാണാം.
സ്വന്തം തട്ടകത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ഗോകുലം പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ കളിയിൽ ടീമിെൻറ പിഴവുകൾ മുതലെടുത്ത് അവസാന സമയത്ത് െഎസോൾ എഫ്.സി ജയിച്ചുകയറിയിരുന്നു. ഗോകുലം പ്രതീക്ഷയർപ്പിച്ച താരങ്ങളുെട മങ്ങിയ േഫാം ആരാധകരെ നിരാശരാക്കുന്നുണ്ട്്. െഎസോളിനെതിരെ നിറം മങ്ങിയ ഗോൾ കീപ്പർ ഷിബിൻരാജിനെ മാറ്റിനിർത്താനാണ് സാധ്യത. ഷില്ലോങ് ലജോങ്ങിനെതിരായ കളിയിൽ ചുവപ്പ് കാർഡ് കിട്ടി പുറത്തായ കാസ്ട്രോക്കും ഞായറാഴ്ച കളിക്കാനാവില്ല. എന്നാൽ, കഴിഞ്ഞ മത്സരം നഷ്ടമായ പ്രതിരോധ താരം ഡാനിയൽ അഡോ കളത്തിലിറങ്ങും. പുതിയ ഒരു സ്ട്രൈക്കെറ കൂടി പരീക്ഷിക്കാൻ ഗോകുലം തീരുമാനിച്ചേക്കും.
പ്രതിരോധത്തിനും ആക്രമണത്തിനും മൂർച്ചകൂട്ടി നെരോകയെ പിടിച്ചുകെട്ടാനാകും ശ്രമമെന്ന് ഗോകുലം കോച്ച് ഗിഫ്റ്റ് റെയ്ഖാൻ പറഞ്ഞു. നിസ്സാര പിഴവുകളിൽ നിന്നാണ് െഎസോളിനെതിരെ ടീം ഗോൾ വഴങ്ങിയത്. ലീഡ് നേടിയിട്ടും മത്സരം കൈവിട്ടുപോയി. നെരോക ടീം ശക്തമാണ്. അവർക്ക് മികച്ച കളിക്കാരുണ്ട്്. ഞായറാഴ്ച മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗോകുലം കോച്ച് പറഞ്ഞു.
സഹതാരങ്ങൾക്കൊപ്പം ഒത്തിണക്കത്തോടെ കളിക്കാൻ സാധിക്കുന്നുണ്ടെന്ന് ഗോകുലം സ്ട്രൈക്കർ മാർക്കസ് ജോസഫ് പറഞ്ഞു. ഒക്ടോബർ 31ന് ഇംഫാലിൽ നടന്ന മത്സരത്തിൽ ഒരു ഗോൾ വീതമടിച്ച് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. െഎ ലീഗിൽ കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു കളിയിലും നെരോക എഫ്.സിക്കൊപ്പമായിരുന്നു വിജയം. 18 കളികളിൽനിന്ന് രണ്ടു ജയവും എട്ടു സമനിലയും എട്ടു തോൽവിയുമടക്കം 14 േപായൻറാണ് ഗോകുലത്തിന്. 18 മത്സരങ്ങളിൽ ഏഴു ജയവും അഞ്ചു സമനിലയും ആറു തോൽവിയുമായി 26 േപായൻറാണ് നെരോകയുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.